കൂടത്തായി കൊലപാതകം ഇമ്പിച്ചി മോയി മുസ്ലിംലീഗിൽ നിന്ന് പുറത്താക്കി

ഓമശേരിയിലെ മുസ്ലിംലീഗ് പ്രവർത്തകനായിരുന്ന വി.കെ ഇമ്പിച്ചിമോയിയെ ആണ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്

0

വടകര :കൂടത്തായി കൊലപാതക കേസ് പ്രതി ജോളിയെ വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച മുസ്ലിം ലീഗ് പ്രദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി.ഓമശേരിയിലെ മുസ്ലിംലീഗ് പ്രവർത്തകനായിരുന്ന വി.കെ ഇമ്പിച്ചിമോയിയെ ആണ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഇക്കാര്യം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.നേരത്തെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇമ്പിച്ചി മോയിയുടെ വീട്ടിലും, കടയിലും റെയ്ഡ് നടന്നിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ ജോളിയുടെ റേഷൻ കാർഡ് കണ്ടെടുത്തു.ഇമ്പിച്ചി മോയിക്ക് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.

പൊന്നമറ്റത്തെ തെളിവെടുപ്പിനിടെ ജോളി ചില രേഖകൾ പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മോയിക്ക് കൈമാറിയതായി അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്വത്തിലാണ് കൂടുത്തായിലെ വീട്ടിൽ പരിശോധന നടത്തിയത്.

You might also like

-