സാങ്കേതിക സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇന്നലെ രാത്രി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു.പൊന്നാമറ്റം വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കുപ്പി കണ്ടെത്തി.

വര്‍ഷങ്ങള്‍ക്ക് ശേഷം മരണത്തില്‍ ദുരൂഹത തോന്നാനുണ്ടായ കാരണമടക്കം വിശദമായി ചോദിച്ചറിയും

0

വടകര :കൂടത്തായി കൂട്ടക്കൊലക്കേസിലെ പരാതിക്കാരന്‍ റോജോയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. രാവിലെ വടകര റൂറല്‍ എസ്.പി ഓഫീസില്‍ എത്തി മൊഴി നല്‍കുക.അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഇന്നലെയാണ് റോജോ അമേരിക്കയിൽ നിന്നും എത്തിയത്.ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് റോജോയില്‍ നിന്നുള്ള മൊഴിയെടുപ്പ്. മൊഴി നല്‍കാന്‍ എത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയിലില്‍ അയച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് റോജോ അമേരിക്കയില്‍ നിന്ന് വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മരണത്തില്‍ ദുരൂഹത തോന്നാനുണ്ടായ കാരണമടക്കം വിശദമായി ചോദിച്ചറിയും. ഐ.സി.ടി എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനകള്‍ ഇന്നും തുടരും.

സാങ്കേതിക സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇന്നലെ രാത്രി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു.പൊന്നാമറ്റം വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കുപ്പി കണ്ടെത്തി. ജോളിയാണ് കുപ്പി എടുത്തുനൽകിയത്. ചെറിയ കുപ്പിലിയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കള ഭാഗത്തെ റാക്കിൽ നിന്നാണ് സയനൈഡ് കണ്ടെത്തിയത്. ഫോറൻസിക് സംഘത്തിന്റെ തെളിവെടുപ്പിലാണ് കുപ്പി കണ്ടെത്തിയത്. ഇന്ന് രാത്രിയാണ് ജോളിയ പൊന്നാമറ്റത്ത് എത്തിച്ച് തെളിവെടുപ്പ് തുടങ്ങയിത്

ചോദ്യം ചെയ്ത് വിട്ടയച്ച ഷാജുവിനെയും സഖറിയേയും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ജോളി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന മൊഴിയാണ് ഇരുവരും നല്കിയത്.സിലിയെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്നും ഷാജുവും സഖറിയയും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

You might also like

-