ജോസ് അടഞ്ഞ അധ്യായം ഇനി ചർച്ചയില്ല ചെന്നിത്തല

യുഡിഎഫ് വിട്ടു സ്വതന്ത്ര നിലപാടെടുക്കുകയാണെന്നു പ്രഖ്യാപിച്ചപ്പോഴും അച്ചടക്ക നടപടിയെടുക്കാതെ തിരികെയെത്തിക്കാൻ ചർച്ച തുടങ്ങി. എന്നാൽ, യുഡിഎഫിനെ വഞ്ചിക്കുന്ന നിലപാടുമായി അവർ മുന്നോട്ടുപോയി-ചെന്നിത്തല

0

തിരുവനന്തപുരം:.ജോസ് കെ മാണി വിഭാഗം യു ഡി എഫ് നെ ചതിക്കുയായിരുന്ന് ചെന്നിത്തല ജോസ് കെ.മാണി വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി ചർച്ച ചെയ്യേണ്ടെന്നു യുഡിഎഫ് യോഗത്തിൽ അഭിപ്രായം ഉയർന്നതായി ചെന്നിത്തല പറഞ്ഞു.പരസ്യമായി ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന നിലപാടെടുക്കില്ല. അവർ സ്വയം പുറത്തുപോകട്ടെയെന്ന നിലപാടിലാണ് മുന്നണിയെന്നും ചെന്നിത്തല പറ‍ഞ്ഞു. ഉപതിരഞ്ഞെടുപ്പിനു യുഡിഎഫ് സജ്ജമാണെന്നും അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി

യുഡിഎഫുമായി അകന്നു നിൽക്കുന്ന ജോസ് കെ.മാണിയെ യോഗത്തിലേക്കു വിളിച്ചിരുന്നില്ല. ജോസ് കെ.മാണിയെ പുറത്താക്കിയിട്ടില്ലെന്നും യുഡിഎഫ് യോഗത്തിലേക്കു വിളിക്കേണ്ടെന്നാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയിൽ ഐക്യം പ്രധാനമാണ്. നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങാതെ വന്നതോടെയാണ് മുന്നണിയോഗത്തിൽനിന്ന് മാറ്റിയത്- ചെന്നിത്തല വ്യക്തമാക്കി.

യുഡിഎഫ് വിട്ടു സ്വതന്ത്ര നിലപാടെടുക്കുകയാണെന്നു പ്രഖ്യാപിച്ചപ്പോഴും അച്ചടക്ക നടപടിയെടുക്കാതെ തിരികെയെത്തിക്കാൻ ചർച്ച തുടങ്ങി. എന്നാൽ, യുഡിഎഫിനെ വഞ്ചിക്കുന്ന നിലപാടുമായി അവർ മുന്നോട്ടുപോയി-ചെന്നിത്തല പറഞ്ഞു.യുഡിഎഫിനെതിരെ നിലപാടെടുക്കുന്ന പാർട്ടിയെ എങ്ങനെ മുന്നണിയിൽ നിലനിർത്തുമെന്നു ചെന്നിത്തല ചോദിച്ചു. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത ജോസ് വിഭാഗത്തിനാണെന്നും ചെന്നിത്തല പറഞ്ഞു

അതേസമയം കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ ചതിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ.മാണി. “എല്ലാ രാഷ്ട്രീയ ധാരണകളും പാലിച്ചാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ യു.ഡി.എഫില്‍ നിന്നും പുറത്തുപോയതല്ല, മറിച്ച് തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് കേരളകോണ്‍ഗ്രസിനെ പിടിച്ച് പുറത്താക്കിയതാണ്. കെ.എം മാണിയുടെ മരണത്തോടെ ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പാല ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ ധാരണകളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. യു.ഡി.എഫിന് രേഖാമൂലം പരാതി നല്‍കിയിട്ടും ചര്‍ച്ച ചെയ്തില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ പി.ജെ ജോസഫ് ശ്രമിക്കുന്നുണ്ട്” ജോസ് കെ. മാണി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

You might also like

-