നടിയെ അക്രമിച്ച കേസ് വിചാരണ കോടതി മാറ്റണമെന്ന ആവശ്യത്തിൽ വിധി ഇന്ന്

കേസിലെ ക്രോസ് വിസ്തരത്തിന്‍റെ മാർഗനിർദേശങ്ങൾ വിചാരണക്കോടതിയിൽ ലംഘിക്കപ്പെട്ടന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന പരാതി

0

കൊച്ചി :നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഇരയായ നടിയും നല്‍കിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ്‌ നടിയുടെയും സർക്കാരിന്‍റെയും പരാതി. കേസിലെ ക്രോസ് വിസ്തരത്തിന്‍റെ മാർഗനിർദേശങ്ങൾ വിചാരണക്കോടതിയിൽ ലംഘിക്കപ്പെട്ടന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന പരാതി.

പ്രതിഭാഗത്തിന്റെ പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നു. രഹസ്യ വിചാരണയുടെ അന്തസത്ത തകർക്കുന്ന തരത്തിൽ ആയിരുന്നു പലപ്പോഴും വിചാരണ നടപടി. വിചാരണക്കോടതി പ്രോസിക്യൂഷനോട് മുൻവിധിയോടെ പെരുമാറിയത്. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതിയെന്നുമാണിപ്പോൾ സർക്കാർ നിലപാട്. തന്നെ അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നാണ് ഇരയായ നടി കോടതിയെ അറിയിച്ചത്. നാൽപതോളം അഭിഭാഷകർക്ക് മുൻപിൽ ആണ് ഇതെല്ലാം നടന്നത്. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്നും തനിക്ക് വിചാരണ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നും കോടതി മാറ്റം അനിവാര്യമെന്നും നടി ആവശ്യപ്പെട്ടു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും.നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ്കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. കഞ്ഞങ്ങാട് ഡിവൈ. എസ്.പിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 10. 30ന് ആരംഭിച്ച ചോദ്യം ചെയ്യൽ 6 മണിക്കൂർ നീണ്ടു നിന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രദീപ് കുമാർ കാറിൽ മടങ്ങി. ഇന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതി പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും

You might also like

-