രജതചകോരം ഇ.മ.യൗ രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി; പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച സംവിധായകനുള്ള രജതചകോരം ഇ.മ.യൗവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി നേടി. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും ഇ.മ.യൗ നേടി.പുതുമുഖ സംവിധായകന്‍ സകരിയ്യ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയ്ക്കാണ് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം റൂഹുള്ള ഹിജാസി സംവിധാനം ചെയ്ത ‘ഡാര്‍ക് റൂം’ നേടി. 15 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണിത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

0

തിരുവനന്തപുരം :23ാംഐഎഫ്എഫ്‌കെമേളക്ക്  കൊടിയിറങ്ങി. മലയാളിതിളക്കമേറിയാണ് ഇത്തവണ രാജ്യാന്തര ചലച്ചിത്രമേള പൂര്‍ത്തിയായത്. മികച്ച സംവിധായകനുള്ള രജതചകോരം ഇ.മ.യൗവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി നേടി. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും ഇ.മ.യൗ നേടി.പുതുമുഖ സംവിധായകന്‍ സകരിയ്യ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയ്ക്കാണ് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം റൂഹുള്ള ഹിജാസി സംവിധാനം ചെയ്ത ‘ഡാര്‍ക് റൂം’ നേടി. 15 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണിത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

അനാമിക ഹക്‌സറാണ് മികച്ച നവാഗത സംവിധായകന്‍. ഹിന്ദി ചിത്രമായ ‘ടേകിങ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസാ’ണ് അനാമിക ഹക്‌സറിെന്റ ചിത്രം. ബിയട്രിസ് സെയ്ഗ്‌നര്‍ സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം സൈലന്‍സ് ജൂറിയുടെ പ്രത്യേക പരമാര്‍ശത്തിന് അര്‍ഹമായി. ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആര്‍. മോഹനന്‍ എന്‍ഡോവ്‌മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത ‘മനോഹര്‍ ആന്റ് ഐ’ കരസ്ഥമാക്കി. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ‘ബിലാത്തിക്കുഴല്‍’ എന്ന ചിത്രത്തിന് ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു.

You might also like

-