പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ,കർണാടകത്തിൽ നിരോധനാജ്ഞ

ഇന്ന് രാത്രി ഒമ്പത് മുതല്‍ വെള്ളിയാഴ്ച രാത്രി 12 വരെയാണ് ‍നിരോധനാജ്ഞ.അതേസമയം വിദ്യാർഥികൾ തുടങ്ങിയ സമരം തമിഴ്നാട്ടിൽ പടരുന്നു. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളജ് അടക്കമുള്ള നഗരത്തിലെ കോളജുകളിലും വിദ്യാർഥികൾ സമരം തുടങ്ങി

0

ബെംഗളൂരു :പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ. നാളെ രാവിലെ 6 മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ മംഗളുരുവിലും നിരോധനാജ്ഞ പ്രഖ്യപിച്ചിരുന്നു. ഇന്ന് രാത്രി ഒമ്പത് മുതല്‍ വെള്ളിയാഴ്ച രാത്രി 12 വരെയാണ് ‍നിരോധനാജ്ഞ.അതേസമയം വിദ്യാർഥികൾ തുടങ്ങിയ സമരം തമിഴ്നാട്ടിൽ പടരുന്നു. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളജ് അടക്കമുള്ള നഗരത്തിലെ കോളജുകളിലും വിദ്യാർഥികൾ സമരം തുടങ്ങി. ക്യാംപസ് അടച്ചും ഹോസ്റ്റലും മെസ്സും പൂട്ടിയും സമരത്തെ നേരിടാനാണ് മദ്രാസ് സർവകലാശാല ശ്രമം. നിയമം പിൻവലിക്കും വരെ സമരമെന്നാണ് വിദ്യാർഥികളുടെ പ്രഖ്യാപനം. അതിനിടെ മദ്രാസ് സർവകലാശാലയിലെ സമരക്കാരെ പുകച്ച് പുറത്ത് ചാടിക്കാനാണ് അധികൃതരുടെ ശ്രമം.

മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് കമല്‍ഹാസന്‍ എത്തിയത്. സുരക്ഷാകാരണങ്ങളാല്‍ പ്രവേശിപ്പിക്കാനാകില്ലെന്നാണ് പൊലീസ് നിലപാടെടുത്തത്. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തശേഷം കമല്‍ഹാസന്‍ മടങ്ങി. തിങ്കളാഴ്ച നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ മഹാറാലിയില്‍ പങ്കെടുക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു.

You might also like

-