മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കും രണ്ടു ദിവസത്തേക്ക് പ്രദേശത്തു നിരോധനാജ്ഞ

രാവിലെ 11-ന് എച്ച് ടു ഒ ഹോളിഫെയ്ത്തിലും അഞ്ച് മിനുറ്റുകള്‍ക്ക് ശേഷം നെട്ടൂര്‍ ആല്‍ഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും.ആദ്യ സൈറണ്‍ പത്തരക്ക് മുഴങ്ങും

0

കൊച്ചി :തീരദേശ പരിപാലന നിയം ലംഗിച്ചതായികണ്ടെത്തി സുപ്രിം കോടതി പൊളിക്കാൻ നിർദ്ദേശിച്ചിട്ടുള്ള മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ക്രമീകരങ്ങൾ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞ ദിവസ്സം ഫ്ലാറ്റ് പൊളിക്കുന്നതിനു മുൻപിള്ള മോഗ് ഡ്രിൽ നടന്നിരുന്നു . രാവിലെ 11-ന് എച്ച് ടു ഒ ഹോളിഫെയ്ത്തിലും അഞ്ച് മിനുറ്റുകള്‍ക്ക് ശേഷം നെട്ടൂര്‍ ആല്‍ഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും.ആദ്യ സൈറണ്‍ പത്തരക്ക് മുഴങ്ങും. മരട് നഗരസഭയിലാണ് സ്ഫോടനത്തിനായുള്ള കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്
അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ നടത്തുന്ന നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണ് മരടിലെ ഫ്ലാറ്റുകൾ നിലം പതിക്കുക. രണ്ട് മുതൽ അഞ്ച് വരെ സെക്കന്റിനുള്ളിൽ ഫ്ലാറ്റുകൾ പൂർണമായും നിലംപതിക്കും.

സ്ഫോടനം നടത്തേണ്ട നിലകൾ തീരുമാനിച്ച് ഇടഭിത്തികൾ പൂർണമായും നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കിയാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളടക്കിയ ഓരോ കാഡ്രിജ് വീതമാണ് ഓരോ ദ്വാരങ്ങളിലുമുള്ളത്. 125 ഗ്രാമാണ് ഓരോ കാഡ്രിജിലെയും സ്ഫോടകവസ്തുവിന്റെ അളവ്.
ഈ സ്ഫോടക വസ്തുക്കൾ ഡിറ്റണേറ്റിങ് ഫ്യൂസും നോൺ ഇലക്‌ട്രിക്കൽ ഡിറ്റണേറ്ററുമായി ഘടിപ്പിച്ച ശേഷം കളിമണ്ണ് ഉപയോഗിച്ചാണ് ഓരോ ദ്വാരവും അടച്ച് സുരക്ഷിതമാക്കിയിട്ടുള്ളത്. സ്ഫോടകവസ്തു ജ്വലിപ്പിക്കുകയാണ് ഡിറ്റണേറ്റിങ് ഫ്യൂസിന്റെയും നോൺ ഇലക്‌ട്രിക്കൽ ഡിറ്റണേറ്ററിന്റെയും കടമ. ഓരോ തൂണുകളിലെ ദ്വാരങ്ങളിൽനിന്നുള്ള നോണലുകൾ മുഖ്യ ട്രങ്ക് ലൈനിലേക്ക് ബന്ധിപ്പിച്ച ശേഷം ഇവ ഇലക്‌ട്രിക്‌ ഡിറ്റണേറ്ററിലേക്ക് ഘടിപ്പിക്കുക എന്നതാണ് ഫ്ലാറ്റിനുള്ളിലെ അവസാന നടപടി മരടില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്

You might also like

-