രണ്ടിലേയും കേരളാ കോൺഗ്രസ്സ് എം വും ജോസിന് സ്വന്തം

സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി വിപ് ലംഘിച്ചതിന്‍റെ പേരില്‍ പി.ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാന്‍ ജോസ് പക്ഷം സ്പീക്കർക്ക് കത്ത് നൽകണമെന്നാണ് അറിയുന്നത് .

0

കോട്ടയം : എല്ലാം കലങ്ങി മറഞ്ഞു ജോസഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കേരളാകോൺഗ്രസ് പാർട്ടി ജോസ് പക്ഷത്തിന്റെ കൈപിടിയിലേക്ക് ചിഹ്നവും പാര്‍ട്ടിയും കിട്ടിയതോടെ ജോസ്‍ പക്ഷം കൂടുതല്‍ കരുത്തരായി. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി വിപ് ലംഘിച്ചതിന്‍റെ പേരില്‍ പി.ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാന്‍ ജോസ് പക്ഷം സ്പീക്കർക്ക് കത്ത് നൽകണമെന്നാണ് അറിയുന്നത് . പാർട്ടിയിലെ ഭൂരിപക്ഷംപേരും ഇനി ഒരു വിട്ടുവീഴ്ചക്കും തയ്യാറാകരുതെന്നാണ് ജോസ് കെ മണിയോടെ അഭ്യർത്ഥിച്ചിട്ടുള്ളത് . യഥാര്‍ഥ കേരള കോണ്‍ഗ്രസ് എം ആരെന്ന കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി വന്നതോടെ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കേണ്ടിവരും. എന്നാല്‍ ഈ വിധി ഉപയോഗിച്ച് എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ആകില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.

കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ നിയമപരമായ തുടര്‍ നീക്കങ്ങള്‍ നിര്‍ണായകമാകും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തേക്കും.അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന ജോസ് പക്ഷത്തെ മുന്നണിയില്‍ പുറത്താക്കാന്‍ വ്യാഴാഴ്ച യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ജോസ് പക്ഷത്തോടുള്ള സമീപനം മുന്നണി പുനഃപരിശോധിക്കുമോ എന്നാണ് അറിയേണ്ടത്. തെറ്റുതിരുത്താന്‍ ഒരു അവസരം കൂടി കൊടുക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കാം. കോണ്‍ഗ്രസിന്‍റെ നിലപാടായിരിക്കും അന്തിമം.

ജോസ് പക്ഷത്തെ ഒപ്പം കൂട്ടാനുള്ള നീക്കം ഇടതുമുന്നണിയും ശക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുതലോടെയായിരിക്കും ജോസ്‍ പക്ഷത്തിന്‍റെ നീക്കം. വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന അപ്പീലിലാണ് ജോസഫ് പക്ഷത്തിന്‍റെ പ്രതീക്ഷ.

You might also like

-