ബലാത്സംഗക്കസ്സിൽ കുടുക്കുമെന്ന് ഭീക്ഷണി ….അടിമാലി ഹണി ട്രാപ്പിൽ അഭിഭാഷകനും സംഘത്തിനുമെതിരെ മറ്റൊരു തട്ടിപ്പുകേസുകൂടി രജിസ്റ്റർ ചെയ്തു

ഡ്രൈവറെ ഭീഷണി പെടുത്തുകയും ബലാത്സംഗ കേസിയിൽ പെടുത്തുമെന്നു ഭീക്ഷണി പെടുത്തി ആദ്യം മുപ്പത്തയ്യായിരം രൂപയും പിന്നീട്എഴുപത്തയ്യായിരം രൂപയും തട്ടിയെടുത്തതായാണ് പരാതി

0

അടിമാലി : അടിമാലി ഹണി ട്രാപ്പ് തട്ടിപ്പുകേസിലെപ്രതികൾക്കെതിരെ സമാനമായ മറ്റൊരു തട്ടിപ്പുകേസുകൂടി രജിസ്റ്റർ ചെയ്തു . അടിമാലി ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവറെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിലാണ് അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തട്ടുള്ളത് . കല്ലാർകുട്ടി സ്വദേശി ലതദേവിയാണ് കേസിലെ ഒന്നാം പ്രതി കഴിഞ്ഞമാസം  17. 6 .2020 തിയതി അടിമാലി ടൗണിൽ നിന്നും കൂമ്പൻ പറ ഭാഗത്തേക്ക് ഓട്ടം വിളിച്ച കേസിലെ പ്രതി ലത ദേവി ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോനിർത്താൻ ആവശ്യപ്പെടുകയും . ഡ്രൈവറെ കടന്നു പിടിക്കുകയുമായിരിന്നു . പിന്നീട് കുട്ടാപ്പുഴയിലെ മാധ്യമ പ്രവർത്തകനെന്നപേരിൽ അഭിഭാഷകനും കൂട്ടരും ഡ്രൈവറെ ഭീഷണി പെടുത്തുകയും ബലാത്സംഗ കേസിയിൽ പെടുത്തുമെന്നു ഭീക്ഷണി പെടുത്തി ആദ്യം മുപ്പത്തയ്യായിരം രൂപയും പിന്നീട്എഴുപത്തയ്യായിരം രൂപയും തട്ടിയെടുത്തതായാണ് പരാതി
ഓട്ടോഡ്രവരുദ്ധരുടെ പരാതിയെ തുടർന്ന് ജാമ്യത്തിലായിരുന്നു അഭിഭാഷകൻ ബെന്നി മാത്യു വിനെ വീണ്ടു അറസ്റ് ചെയ്തു
ദേവികുളം കോടതിയിൽ ഹാജരാക്കി
പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരങ്ങൾ പ്രകാരം പ്രതികൾ സംഘം ചേർന്ന് ഇരുപതിലധികം ആളുകളിൽനിന്നും പണം തട്ടിയതായാണ് വിവരം കേസിൽ നാലു അഭിഭാഷകർക്ക് കുടി പങ്കുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .

You might also like

-