കനത്തമഴ അസാമിൽ മഴക്കെടുതിയിൽ 47 മരിച്ചു ,ഗുജറാത്തിൽ വെളളപ്പൊക്കത്തിൽപ്പെട്ട 22000 പേരെ മാറ്റിപാർപ്പിച്ചു
ഗുജറാത്തിൽ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകൾ റദ്ദ് ചെയ്തതായി റെയിൽവേ അറിയിച്ചു.
അഹമ്മദ്ബാദ് ,ഡൽഹി | കനത്തമഴയിൽ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. മഴക്കെടുതിയിൽ അസാമിൽ മരണസംഖ്യ 47 ആയി. ഗുജറാത്തിൽ വെളളപ്പൊക്കത്തിൽപ്പെട്ട 22000 പേരെ മാറ്റിപാർപ്പിച്ചു. പലയിടത്തും റോഡ് – റെയിൽ ഗതാഗതം താറുമാറായി. ഗുജറാത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.മഴക്കെടുതിയില്പെട്ട പ്രദേശങ്ങൾ 11 ജില്ലകളിലായി 7.21 ലക്ഷത്തിലധികം ആളുകളെയും 883 ഗ്രാമങ്ങളെയും ബാധിച്ചു; ശിവസാഗർ, ചരൈഡിയോ, ജോർഹട്ട് എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. ദുരിതാശ്വാസവും നാശനഷ്ടവും: 25,375 ഹെക്ടർ വിളകൾ വെള്ളത്തിനടിയിലായ 103 ദുരിതാശ്വാസ ക്യാമ്പുകളിലായി 24,000-ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. അപകടനില: ബുർഹിദിഹിംഗ്, ദിഖോ, ദേശാങ്, ധൻസിരി, കുഷിയാര എന്നിവയുൾപ്പെടെയുള്ള നദികൾ നിർണായക പരിധിക്ക് മുകളിൽ ഒഴുകുന്നു.
വെളളക്കെട്ടിൽ ഒഴുകി നടക്കുന്ന കാറുകൾ, മണ്ണിടിഞ്ഞ് നിലച്ച റെയിൽ ഗതാഗതം, അടച്ചിട്ട 12 സംസ്ഥാന പാതകൾ ഒരു പ്രളയത്തെ അതിജീവിക്കാനുളള ശ്രമത്തിലാണ് ഗുജറാത്ത്. വൽസാദിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലി മീറ്റർ മഴയാണ്. റെക്കോർഡ് പെയ്ത്തിൽ സൂറത്തും നവ്സാരിയുമടക്കമുളള ജില്ലകളുടെ ഏറിയ ഭാഗവും വെളളത്തിനടിയിലാണ്. മുംബൈ – അഹമ്മദാബാദ് ദേശീയ പാതയിലും വെളളം കയറിയതോടെ രക്ഷാ ദൗത്യവും ദുഷ്കരമായി. ദമൻ ഗംഗ, പാർ, ഔറംഗ നദികൾ കരികവിഞ്ഞതാണ് പ്രളയത്തിടയാക്കിയത്. പാർപ്പിട സമുച്ചയങ്ങളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം വെളളത്തിലാണ്. 22000 പേരെ ഇതിനോടകം മാറ്റി പാർപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ 1200 പേരെ രക്ഷപ്പെടുത്തി. പ്രശ്നമേഖലകളിൽ സൈന്യത്തെയും ദുരന്തനിവാരണസേനയെയും വിന്യസിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭാഗേൽ അറിയിച്ചു. ഗുജറാത്തിലെ 20 ജില്ലകളിൽ അതിശക്തമായ മഴതുടരുമെന്ന മുന്നറിയിപ്പുണ്ട്. ദില്ലിയിൽ നിന്നും ഗുജറാത്തിൽ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകൾ റദ്ദ് ചെയ്തതായി റെയിൽവേ അറിയിച്ചു.
ഗുജറാത്ത് വെള്ളപ്പൊക്ക സാഹചര്യം: പേമാരിയെ തുടർന്ന് 22,000-ത്തിലധികം നിവാസികളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾ: അടിയന്തര പ്രതികരണ സേന ഒറ്റപ്പെട്ടുപോയ 1,200 പേരെ ഒഴിപ്പിച്ചു. ബാധിത ജില്ലകൾ:
വൽസാദ്, നവ്സാരി, സൂറത്ത്, അഹമ്മദാബാദ്, ഖേദ, താപി, ഡാങ് എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ; വൽസാദിലെ ഉംബർഗാവിൽ 36 മണിക്കൂറിനുള്ളിൽ ഏകദേശം 1,200 മില്ലിമീറ്റർ മഴ പെയ്തു. അടച്ചുപൂട്ടൽ: ചുവപ്പ്, ഓറഞ്ച് മുന്നറിയിപ്പുകൾ പ്രകാരം ജില്ലകളിലെ സ്കൂളുകളും കോളേജുകളും അടച്ചു.