മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ഉടൻ ചോദ്യം ചെയ്‌തേക്കും.

മുഖ്യമന്ത്രിയുടെ മകളും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ ഭാര്യയുമായ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യുക വഴി രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാകുമെന്ന പരതിശയിലാണ് യു ഡി എഫ് വും എൻ ഡി ആയും ആയതിനാൽ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം വീണയെ ചോദ്യയ്യാനാണ് സാധ്യത.

0

തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ വീണ വിജയനെ ഇ ഡി ഉടൻ ചോദ്യം ചെയ്‌തേക്കും . കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 26ന് മുന്പോ , ശേഷമോ, വീണാ വിജയനെ ചോദ്യം ചെയ്യാൻ സാധ്യതയുള്ളതായാണ് ഇ ഡി നൽകുന്ന സൂചന . ചോദ്യം ചെയ്യലിനുളള സമൻസ് ഉടൻ അയക്കുമെന്നാണ് സൂചന. വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. നടന്നത് കളളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാൻ പറ്റിയ രേഖകളും തെളിവുകളും ലഭിച്ചതായാണ് വിവരം .

മുഖ്യമന്ത്രിയുടെ മകളും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ
ഭാര്യയുമായ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യുക വഴി രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാകുമെന്ന പരതിശയിലാണ് യു ഡി എഫ് വും എൻ ഡി ആയും ആയതിനാൽ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം വീണയെ ചോദ്യയ്യാനാണ് സാധ്യത. മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്‌ കൂടുതൽ പേരെ വിളിപ്പിക്കുന്നത്.കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വെയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി വാദം. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

You might also like

-