സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്

അതിജീവിതയുടെ പരാതി വസ്തുതലും തെളുവുകളും ഇല്ലാത്ത കെട്ടി ചമച്ച ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത് .

0

തിരുവനന്തപുരം| സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ സർക്കാർ സി ബി ഐ ക്ക് കൈമാറിയ എല്ലാ കേസുകളിലും തെളിവില്ലെന്ന് കണ്ടു പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.അതിജീവിതയുടെ പരാതിയിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.

അതിജീവിതയുടെ പരാതി വസ്തുതലും തെളുവുകളും ഇല്ലാത്ത കെട്ടി ചമച്ച ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത് . തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപിച്ചുവെന്നായിരുന്നു അതിജീവിതയുടെ മറ്റൊരു പരാതി എന്നാൽ ആരോപണത്തിൽ യാതൊരു കഴപ്മില്ലന്നു സി ബി ഐ കണ്ടെത്തുകയായിരുന്നു സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസണിത്. അതിജീവിതയുടെ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

കേസിൽ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ കോലാഹലം ഉണ്ടാക്കിയ കേസായിരുന്നു അതിജീവിത ഉന്നയിച്ച പീഡന വിവാദം. അതിജീവിതയുടെ പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്.

You might also like

-