അബുദാബിയില്‍നിന്നും പ്രവാസികൾ കൊച്ചിൾ എത്തി

അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്.

0

കൊച്ചി :പ്രവാസികളുമായി അബുദാബിയില്‍നിന്നും പുറപ്പെട്ട ആദ്യ വിമാനം കൊച്ചിയില്‍. അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്. കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചില്ല.

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ IX 452 വിമാനമാണ് 177 പ്രവാസികളുമായി ആദ്യം യാത്ര തിരിച്ചത്. എമിഗ്രേഷന്‍ കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്.‌ അബുദാബിയില്‍ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും ദുബായില്‍ കോണ്‍സുല്‍ ജനറല്‍ വിപുലും പ്രവാസികളെ യാത്രയാക്കാനെത്തി.യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കാൻ എട്ട് കെ.എസ്.ആർ.ടി.സി ബസും 40 ടാക്സികളുമാണ് തയാറാക്കിയിരിക്കുന്നത്.

ഗർഭിണികൾക്കു സ്വകാര്യ വാഹനത്തിലോ സിയാൽ ഒരുക്കിയ ടാക്സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവർ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദേശം. യാത്രക്കാരുടെ പരിശോധനകൾക്കായി അഞ്ച് ഇമിഗ്രേഷൻ കൗണ്ടറുകളാണുള്ളത്. ഇതിൽ 10 ഉദ്യോഗസ്ഥർ ഉണ്ടാകുക.ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിച്ചായിരിക്കും കൗണ്ടറിലേയ്ക്ക് കൊണ്ടുവരിക. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും അധികം യാത്രക്കാർ.

You might also like

-