അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി. കെ ശശികല ഇന്ന് ജയിൽ മോചിതയായി

ശശികല നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രിയിലാണുള്ളത്. ഇനി ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ജയിൽ മോചനത്തിനായുള്ള നടപടികളെല്ലാം ആശുപത്രിയിൽ തന്നെ പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.

0

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി. കെ ശശികല ഇന്ന് ജയിൽ മോചിതയാകും. ബംഗലൂരുവിലെ പരപന അഗ്രഹാര ജയിലിൽ നാല് വർഷം ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ശശികല മോചിതയാകുന്നത്. ശശികല നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രിയിലാണുള്ളത്. ഇനി ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ജയിൽ മോചനത്തിനായുള്ള നടപടികളെല്ലാം ആശുപത്രിയിൽ തന്നെ പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.

ജനുവരി 20നാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആർ.ടി-പി.സി.ആർ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ശശികലയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും ദിനകരൻ പറഞ്ഞു.

എ.ഐ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലംകെെയായി അറിയപ്പെട്ടിരുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ൽ ശശികല അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവിൽ പോയത്.ശശികല ജയില്‍ മോചിതയാകുന്ന വിവരം അറിഞ്ഞ് ആശുപത്രിക്ക് പുറത്ത് നിരവധി അണികള്‍ ആണ് തടിച്ചുകൂടിയത്.‌.നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയാണ് ശശികല മോചിതയായത്

 

You might also like

-