‘അപമര്യാദയായി സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തത്’; നടന്‍ വിനായകന്‍

എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ? ‘പിടിച്ചോട്ടെ,’ ജയിലില്‍ കിടക്കണോ? ‘എനിക്കെന്താ,’. സ്ത്രീകളെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍, ഒരിക്കലും അവരോട് മോശമായി പെരുമാറാറില്ലെന്നും വിനായകന്‍ വ്യക്തമാക്കി

0

തിരുവനന്തപുരം :  തന്നോട് അപമര്യാദയായി ഒരാള്‍ സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് നടന്‍ വിനായകന്‍. ദലിത് ആക്ടിവിസ്റ്റായ യുവതിയാണ് വിനായകനെതിരെ ലൈംഗികാധിക്ഷേപത്തിന് പരാതി നല്‍കിയത്. കേസുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും വിനായകന്‍ പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും സംഭാഷണം ആദ്യം മുതല്‍ കേള്‍ക്കാതെയാണ് എല്ലാവരും സംസാരിക്കുന്നതെന്നും വിനായകന്‍ പറഞ്ഞു.

‘എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ? ‘പിടിച്ചോട്ടെ,’ ജയിലില്‍ കിടക്കണോ? ‘എനിക്കെന്താ,’. സ്ത്രീകളെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍, ഒരിക്കലും അവരോട് മോശമായി പെരുമാറാറില്ലെന്നും വിനായകന്‍ വ്യക്തമാക്കി.

അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നും, തുടര്‍ നടപടിക്കായി സൈബര്‍ സെല്ലിനോട് ഫോണ്‍ റെക്കോര്‍ഡുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പരിശോധനകള്‍ക്ക് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നും കല്‍പ്പറ്റ പൊലീസ് പറഞ്ഞു. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-O എന്നീ വകുപ്പുകളാണ് കല്‍പ്പറ്റ പൊലീസ് വിനായകനെതിരെ ചുമത്തിയത്.

You might also like

-