ശബരിമലയില്‍ ആചാരലംഘനം നടന്നു; മണ്ഡലകാലത്തും ഇനിയും സംഘർഷസാധ്യത സ്ഥിതി അതീവ ഗുരുതരം

ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്ക് ജീവപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ന്ന് റിപ്പോർട്ടിൽ പറയുന്നു.

0

കൊച്ചി :ശബരിമലയില്‍ ആചാരലംഘനമുണ്ടായെന്ന് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു . സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിക്കു ശേഷം നടതുറന്നത് മുതല്‍ ചിത്തിര ആട്ടത്തിരുനാളിന് വരെയുണ്ടായ സംഘപരിവാര്‍ ആക്രമണങ്ങളെ തുടർന്നാണ്ജില്ലാ ജഡ്ജി കൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് തീര്‍ഥാടകരാകും മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്ക് ജീവപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ന്ന് റിപ്പോർട്ടിൽ പറയുന്നു.

ചിത്തിര ആട്ട വിശേഷ പൂജക്ക് നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നു. ചിലര്‍ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞാണ്. സുരക്ഷാഭീഷണിയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. ദേശവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട്, റിവ്യൂ ഹർജികൾ സുപ്രീം കോടതി ചൊവാഴ്ച പരിഗണിക്കും

You might also like

-