ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ച് കടയുടമ പിടിയിൽ

"വ്യാപാരം കുറഞ്ഞാല്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യും. മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു..പ്രണയിച്ചതിന് സ്ഥാപനത്തിലെ ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചുവെന്ന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തി . പ്രണയിച്ചാല്‍ ജോലിയില്‍ ശ്രദ്ധ കുറയും എന്ന് പറഞ്ഞായിരുന്നു മര്‍ദനം"-

0

തിരുവനന്തപുരം| നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ച കടയുടമ പിടിയിൽ. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വീടുകളിൽ സാധനങ്ങൾ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. വയനാട് വെൺമണി സ്വദേശിനിക്കാണ് (20) ആണ് മർദ്ദനമേറ്റത്. അരുണിന്‍റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു പെൺകുട്ടി .ആക്രമണത്തില്‍ ഇവരുടെ തലയ്‌ക്കും മുഖത്തുമാണ് അടിയേറ്റത്. അസഭ്യം പറയുകയും ചെയ്തു. കേസില്‍ അരുണിന്‍റെ ഭാര്യ പ്രിൻസിക്ക് (32) എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
“വ്യാപാരം കുറഞ്ഞാല്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യും. മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു..പ്രണയിച്ചതിന് സ്ഥാപനത്തിലെ ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചുവെന്ന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തി . പ്രണയിച്ചാല്‍ ജോലിയില്‍ ശ്രദ്ധ കുറയും എന്ന് പറഞ്ഞായിരുന്നു മര്‍ദനം”- സ്ഥാപന നടത്തിപ്പുകാരന്റെ ഭാര്യയും പല തവണ മര്‍ദിച്ചു. പണം കാണാനില്ല എന്നാരോപിച്ച് മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു
സംഭവത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഇടപെട്ടിട്ടുണ്ട്. തൊഴിലുടമ ജീവനക്കാരികളെ മർദ്ദിച്ചതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

You might also like

-