തൊടുപുഴയിൽ ഏഴുവയസ്സുകാരന് നേരേ അരങ്ങേറിയത് സമാനതകൾ ഇല്ലാത്ത ക്രൂരത

കുട്ടിയെ രാത്രി ഇയാൾ തറയിലിട്ട് അലമാരയുടെ ചേർത്തുവച്ച് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളിൽ വച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു.

0

രണ്ടു പിഞ്ചു കുട്ടികളെ വാടക വീട്ടില്‍ ഇരുത്തിയശേഷം തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വന്ന ശേഷമാണു അമ്മയുടെ സുഹൃത്ത് കുട്ടികളോട് ക്രൂരത കാട്ടിയതു .വെങ്ങല്ലൂരിലുള്ള രാത്രി തട്ടുകടയില്‍ നിന്നും രാത്രി വൈകിയാണ് ഇവര്‍ ഭക്ഷണം കഴിച്ചു മടങ്ങിയത് .വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇളയ കുട്ടി സോഫയിലും നിക്കറിലും മൂത്രം ഒഴിച്ച നിലയിലായിരുന്നു .ഇതേ തുടര്‍ന്ന് കോപിച്ച അമ്മയുടെ അടുപ്പക്കാരന്‍ മൂത്ത കുട്ടിയെ കാലില്‍ പിടിച്ചു നിലത്തടിക്കുകയായിരുന്നു .കുട്ടി ബോധം കെടുന്നതുവരെ മര്‍ദനം തുടര്‍ന്ന് .പിന്നീടാണ് ആശുപത്രിയില്‍ എത്തിച്ചത് .പ്രായ പൂര്‍ത്തിയായവര്‍ക്കു ഒന്നിച്ചു താമസിക്കാം എന്ന കോടതി വിധിയാണ് വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കാന്‍ ഇവര്‍ക്ക് ധൈര്യം നല്കിയതത്രെ .തിരുവനതപുരം മ്യൂസിയം സ്റ്റേഷനില്‍ ഒരു കൊലക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു

ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരനും ഇളയ കുഞ്ഞിനും മാസങ്ങളായി മർദ്ദനമേറ്റിരുന്നെന്ന് മൊഴി. കുട്ടിയുടെ അമ്മയും ഇളയ കുഞ്ഞുമാണ് മാസങ്ങളായി തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദ് മർദ്ദിക്കാറുണ്ടെന്ന് പൊലീസിന് മൊഴി നൽകിയത്. പൊലീസ് വിശദമായി വിവരങ്ങൾ ചോദിച്ചപ്പോൾ പുറത്തു വന്നത് ഇയാളുടെ ഞെട്ടിക്കുന്ന ക്രൂരതയാണ്.

തൊടുപുഴയിൽ വർക് ഷോപ് നടത്തി വന്നിരുന്ന യുവതിയുടെ ഭർത്താവ് പത്തുമാസങ്ങൾക്ക് മുൻപാണ് മരിച്ചത് യുവതിയുടെ ഭർത്താവ് മരിച്ചതിനെത്തുടർന്ന് ഭർത്താവിന്റെ ബന്ധുകൂടിയ യുവാവ് ആനന്ദ് ഇവർക്ക് സഹായത്തിനെത്തുകയായിരുന്ന തൊടുപുഴക്കടുത്ത് വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത് സ്ഥിരം ലഹരിക്കടിപ്പെട്ട ആനന്ദ് യുവതിയെയും കുട്ടിയേയും ക്രൂമായി മർദ്ധിക്കുമായിരുന്നു

ഇന്നലെ പുലർച്ചെയോടെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു ആശുപത്രിയിൽ എത്തിക്കുന്നത് . എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.
ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോട് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിച്ചില്ല
തുടർന്നാണ് പൊലീസ് ഇയാളുടെ കാർ കസ്റ്റഡിയിലെടുക്കുന്നത്. കാർ പരിശോധിച്ചപ്പോൾ അതിൽ നിന്ന് ഒരു കോടാലിയും മദ്യക്കുപ്പിയും കണ്ടെത്തി. തുടർന്ന് ഇയാളെയും കുട്ടിയുടെഅമ്മയെയും അമ്മൂമ്മയോടൊപ്പം ഇരുത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ ക്രൂതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് പോലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടിയുടെ ‘അമ്മ കാര്യങ്ങൾ തുറന്നു പറഞ്ഞു

എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരൻ അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഒരു മാസം മുമ്പ് മാത്രമാണ് കുട്ടികളെ ഇവർ സ്കൂളിൽ ചേർത്തത്. മദ്യപിച്ചെത്തുന്ന ആനന്ദ്തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് യുവതി പറഞ്ഞു . ആദ്യംസംഭവിച്ച കാര്യങ്ങൾപറയാതിരുന്നത് ഇയാളെ ഭയന്നാണ്. ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാൻ ഭയമായിരുന്നെന്നും യുവതി പറയുന്നു. യുവതിയുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്.സംഭവദിവസം രാത്രി യുവതിയും അരുണും പുറത്ത് പോയി ഭക്ഷണം കഴിച്ച് മടങ്ങിവന്നപ്പോൾ മുന്ന് വയസുള്ള ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. മദ്യലഹരിയിലായിരുന്നു ഇയാൾ മൂത്ത കുട്ടിയോട് കയർക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു തടയാൻ ശ്രമിച്ചപ്പോൾ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാൾ വലിച്ചിട്ട് തല്ലി. കുട്ടിയെ രാത്രി ഇയാൾ തറയിലിട്ട് അലമാരയുടെ ചേർത്തുവച്ച് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളിൽ വച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു.

ദാരുണ സംഭവത്തിന്റെ ഞെട്ടൽ അയാൾ മകാരിൽ നിന്നും വിട്ടു മാറിയിട്ടില്ല ദിവസവും മദ്യപിച്ചെത്തുന്ന അരുൺ ഇവരെ മർഥിക്കാറുണ്ടെന്നു പലപ്പോഴും കുട്ടികളുടെയും യുവതിയുടെയും നിലവിളി ഇവർ താസിക്കുന്ന വാടക വീട്ടിൽ നിന്നും കേൾക്കാറുണ്ടായിരുനെന്നും അയൽക്കാർ പറയുന്നു : ”പുലർച്ചെ അഞ്ച് മണിക്കാണ് എന്‍റെ മരുമകൾ എന്നെ വന്ന് വിളിക്കുന്നത്. വീട്ടിലേക്ക് പൊലീസ് ഫോൺ ചെയ്തു. നിങ്ങളുടെ തൊട്ടടുത്തുള്ള വീട്ടിൽ ഒരു കുഞ്ഞ് കിടപ്പുണ്ട്, ആ കുഞ്ഞിനെ ഒന്ന് രക്ഷിക്കണമെന്നും എടുത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് വിളിച്ചത്.എന്തെങ്കിലും പ്രശ്നമുണ്ടാകുമോ സാറേ, എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല, കുഞ്ഞിന്‍റെ അമ്മ ആശുപത്രിയിലാണ്, കുട്ടിയെ ഒന്ന് നോക്കണം എന്ന് പൊലീസ് പറ‌ഞ്ഞു. ഞാൻ എന്‍റെ മകനെയും കൂട്ടി ചെന്നപ്പോൾ ഈ ഇളയ കുഞ്ഞ് സോഫയിൽ കമിഴ്‍ന്ന് കിടക്കുകയായിരുന്നു. കുഞ്ഞിനെ ഞങ്ങള് എടുത്തു കൊണ്ടുവന്നു. ഭക്ഷണം കൊടുത്തു, കിടത്തിയുറക്കി.

രാവിലെ പൊലീസ് വന്ന് വീട് പരിശോധിച്ചപ്പോൾ ബെഡ് റൂമിൽ വടിയൊക്കെ ഒടിഞ്ഞ് കിടപ്പുണ്ട്. സാധനങ്ങളൊക്കെ വീണ് കിടക്കുകയാണ്.
കുഞ്ഞ് രാവിലെ എഴുന്നേറ്റപ്പോൾ എന്താണുണ്ടായതെന്ന് ഞങ്ങൾ ചോദിച്ചു. അപ്പോൾ കുഞ്ഞ് പറഞ്ഞതിങ്ങനെയാ: ”ചേട്ടൻ ചത്തു, അച്ഛൻ കൊന്നു, എന്നേം അമ്മേം ചവിട്ടി. കൊന്നു.” – വാക്കുകളില്ലാതെ അയൽവാസി ഇടറുന്നു.

ഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരനും ഇളയ കുഞ്ഞിനും മാസങ്ങളായി മർദ്ദനമേറ്റിരുന്നെന്ന് മൊഴി. കുട്ടിയുടെ അമ്മയും ഇളയ കുഞ്ഞുമാണ് മാസങ്ങളായി തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദ് മർദ്ദിക്കാറുണ്ടെന്ന് പൊലീസിന് മൊഴി നൽകിയത്. പൊലീസ് വിശദമായി വിവരങ്ങൾ ചോദിച്ചപ്പോൾ പുറത്തു വന്നത് ഇയാളുടെ ഞെട്ടിക്കുന്ന ക്രൂരതയാണ്.

തൊടുപുഴയിൽ വർക് ഷോപ് നടത്തി വന്നിരുന്ന യുവതിയുടെ ഭർത്താവ് പത്തുമാസങ്ങൾക്ക് മുൻപാണ് മരിച്ചത് യുവതിയുടെ ഭർത്താവ് മരിച്ചതിനെത്തുടർന്ന് ഭാരതാവിന്റെ ബന്ധുകൂടിയ യുവാവ് ആനന്ദ് ഇവർക്ക് സഹായത്തിനെത്തുകയായിരുന്ന തൊടുപുഴക്കടുത്ത് വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത് സ്ഥിരം ലഹരിക്കടിപ്പെട്ട ആനന്ദ് യുവതിയെയും കുട്ടിയേയും ക്രൂമായി മർദ്ധിക്കുമായിരുന്നു

ഇന്നലെ പുലർച്ചെയോടെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു ആശുപത്രിയിൽ എത്തിക്കുന്നത് . എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.
ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോട് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിച്ചില്ല
തുടർന്നാണ് പൊലീസ് ഇയാളുടെ കാർ കസ്റ്റഡിയിലെടുക്കുന്നത്. കാർ പരിശോധിച്ചപ്പോൾ അതിൽ നിന്ന് ഒരു കോടാലിയും മദ്യക്കുപ്പിയും കണ്ടെത്തി. തുടർന്ന് ഇയാളെയും കുട്ടിയുടെഅമ്മയെയും അമ്മൂമ്മയോടൊപ്പം ഇരുത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ ക്രൂതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് പോലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടിയുടെ ‘അമ്മ കാര്യങ്ങൾ തുറന്നു പറഞ്ഞു

എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരൻ അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഒരു മാസം മുമ്പ് മാത്രമാണ് കുട്ടികളെ ഇവർ സ്കൂളിൽ ചേർത്തത്. മദ്യപിച്ചെത്തുന്ന ആനന്ദ്തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് യുവതി പറഞ്ഞു . ആദ്യംസഭാവിച്ചകാര്യങ്ങൾപറയാതിരുന്നത് ഇയാളെ ഭയന്നാണ്. ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാൻ ഭയമായിരുന്നെന്നും യുവതി പറയുന്നു. യുവതിയുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്.സംഭവദിവസം രാത്രി യുവതിയും അരുണും പുറത്ത് പോയി ഭക്ഷണം കഴിച്ച് മടങ്ങിവന്നപ്പോൾ മുന്ന് വയസുള്ള ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. മദ്യലഹരിയിലായിരുന്നു ഇയാൾ മൂത്ത കുട്ടിയോട് കയർക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു തടയാൻ ശ്രമിച്ചപ്പോൾ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാൾ വലിച്ചിട്ട് തല്ലി. കുട്ടിയെ രാത്രി ഇയാൾ തറയിലിട്ട് അലമാരയുടെ ചേർത്തുവച്ച് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളിൽ വച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു.

ദാരുണ സംഭവത്തിന്റെ ഞെട്ടൽ അയാൾ മകാരിൽ നിന്നും വിട്ടു മാറിയിട്ടില്ല
ദിവസവും മദ്യപിച്ചെത്തുന്ന അരുൺ ഇവരെ മർഥിക്കാറുണ്ടെന്നു പലപ്പോഴും കുട്ടികളുടെയും യുവതിയുടെയും നിലവിളി ഇവർ താസിക്കുന്ന വാടക വീട്ടിൽ നിന്നും കേൾക്കാറുണ്ടായിരുനെന്നും അയൽക്കാർ പറയുന്നു : ”പുലർച്ചെ അഞ്ച് മണിക്കാണ് എന്‍റെ മരുമകൾ എന്നെ വന്ന് വിളിക്കുന്നത്. വീട്ടിലേക്ക് പൊലീസ് ഫോൺ ചെയ്തു. നിങ്ങളുടെ തൊട്ടടുത്തുള്ള വീട്ടിൽ ഒരു കുഞ്ഞ് കിടപ്പുണ്ട്, ആ കുഞ്ഞിനെ ഒന്ന് രക്ഷിക്കണമെന്നും എടുത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് വിളിച്ചത്.എന്തെങ്കിലും പ്രശ്നമുണ്ടാകുമോ സാറേ, എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല, കുഞ്ഞിന്‍റെ അമ്മ ആശുപത്രിയിലാണ്, കുട്ടിയെ ഒന്ന് നോക്കണം എന്ന് പൊലീസ് പറ‌ഞ്ഞു. ഞാൻ എന്‍റെ മകനെയും കൂട്ടി ചെന്നപ്പോൾ ഈ ഇളയ കുഞ്ഞ് സോഫയിൽ കമിഴ്‍ന്ന് കിടക്കുകയായിരുന്നു. കുഞ്ഞിനെ ഞങ്ങള് എടുത്തു കൊണ്ടുവന്നു. ഭക്ഷണം കൊടുത്തു, കിടത്തിയുറക്കി.

രാവിലെ പൊലീസ് വന്ന് വീട് പരിശോധിച്ചപ്പോൾ ബെഡ് റൂമിൽ വടിയൊക്കെ ഒടിഞ്ഞ് കിടപ്പുണ്ട്. സാധനങ്ങളൊക്കെ വീണ് കിടക്കുകയാണ്.
കുഞ്ഞ് രാവിലെ എഴുന്നേറ്റപ്പോൾ എന്താണുണ്ടായതെന്ന് ഞങ്ങൾ ചോദിച്ചു. അപ്പോൾ കുഞ്ഞ് പറഞ്ഞതിങ്ങനെയാ: ”ചേട്ടൻ ചത്തു, അച്ഛൻ കൊന്നു, എന്നേം അമ്മേം ചവിട്ടി. കൊന്നു.” – വാക്കുകളില്ലാതെ അയൽവാസി ഇടറുന്നു.

You might also like

-