ഗുണ്ടാപ്പകയിൽ യുവാവിന്റെ കൾ വെട്ടിമാറ്റി കണി കേസിൽമുഖ്യപ്രതി പിടിയിൽ

സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമുമാണ് പിടിയിലായത്. രണ്ടാം പ്രതി ഒട്ടകം രാജേഷ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ അഞ്ചുപേരെ കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

0

തിരുവനന്തപുരം | ഗുണ്ടാപ്പകയിൽ കല്ലൂരിൽ ‍ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (32) വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍. സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമുമാണ് പിടിയിലായത്. രണ്ടാം പ്രതി ഒട്ടകം രാജേഷ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ അഞ്ചുപേരെ കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴിവീട്ടിൽ ഡമ്മി എന്ന അരുൺ ( 23 )‍, വെഞ്ഞാറമ്മൂട് ചെമ്പൂർ കുളക്കോട് പുത്തൻവീട്ടിൽ സച്ചിൻ ( 24 )‍, കോരാണി വൈഎംഎ ജംക്ഷൻ വിഷ്ണുഭവനിൽ സൂരജ് എന്ന വിഷ്ണു( 23 ), തോന്നയ്ക്കൽ കുഴിത്തോപ്പിൽ വീട്ടിൽ കട്ട ഉണ്ണി എന്ന ജിഷ്ണു, പിരപ്പൻകോട് തൈക്കാട് മുളംകുന്നിൽ ലക്ഷംവീട്ടിൽ നന്ദു എന്ന ശ്രീനാഥ് ( 21 ) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

കഴിഞ്ഞ 11ന് വീട്ടിനുള്ളിലാണ് ഗുണ്ടകളുടെ വെട്ടേറ്റ് സുധീഷ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സുധീഷിന്റെ കാൽപാദം വെട്ടിയെടുത്ത് പ്രതികൾ ആഹ്ലാദ പ്രകടനത്തോടെ നടുറോഡിൽ വലിച്ചെറിയുകയായിരുന്നു. നേരത്തെ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ രഞ്ജിത്തിന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു.ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിൽ മങ്കാട്ടുമൂലയിൽ രണ്ടു യുവാക്കളെ മാരകമായി വെട്ടി പരുക്കേൽപ്പിക്കുകയും വീട്ടമ്മയ്ക്കു നേരെ നാടൻ പടക്കം എറിയുകയും ചെയ്ത സംഭവത്തിൽ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷ്. കേസിലെ പ്രതി ഒട്ടകം രാജേഷിന്റെ അനുജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും സുധീഷിനും സഹോദരനും പങ്കുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതും പകയ്ക്കു കാരണമായി.

കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ട് സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്‍റെ സംഘമെറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമി സംഘം എത്തുമ്പോള്‍ സുധീഷ് കല്ലൂരിലെ വീട്ടില്‍ ഒളിവിലായിരുന്നു. ഈ വീട് അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് സുധീഷിന്‍റെ സഹോദരി ഭര്‍ത്താവ് ശ്യാമാണ്. സഹോദരി ഭര്‍ത്താവിനെ നേരത്തെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമായിരുന്നു ഒറ്റലിന് പിന്നിലെന്നാണ് പോലീസ് പറയുന്നത് .

You might also like

-