സർക്കാരിന് മതിൽ കെട്ടാം

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിലുണ്ട്. വനിതാ മതില്‍ ഇത്തരം പ്രചാരണത്തിന്റെ ഭാഗമാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത്തരം ക്യാമ്പയിനുകള്‍ക്ക് നീക്കിവെച്ച തുക ചെലവാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

0

കൊച്ചി :വനിതാ മതിലില്‍ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിലുണ്ട്. വനിതാ മതില്‍ ഇത്തരം പ്രചാരണത്തിന്റെ ഭാഗമാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത്തരം ക്യാമ്പയിനുകള്‍ക്ക് നീക്കിവെച്ച തുക ചെലവാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രം ആണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വനിതാ മതിലില്‍ 18 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. വനിതാ മതിലിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക എത്ര എന്ന് പരിപാടിക്ക് ശേഷം കോടതിയെ അറിയിക്കണമെന്നും കുട്ടികളെ നിര്‍ബന്ധിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. എന്നാല്‍ സ്‌കൂളിലും വിവേചനമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. അതിനാലാണ് കുട്ടികള്‍ക്കിടയിലും പ്രചാരണം നടത്തുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

You might also like

-