ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

അധ്യാപികയായ യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടർന്ന്, ജാമ്യ ഹർജിയിൽ വാദം പൂർത്തിയായതോടെ, എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തി.

0

തിരുവനന്തപുരം | ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും .യുവതിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും കടലിൽ തള്ളിയിട്ടു കൊള്ളാൻ ശ്രമിച്ചെന്നാണ് എൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള കേസ് . ആദ്യം ദേഹോപദ്രവം ഏൽപ്പിച്ചതിനു മാത്രമായിരുന്നു ആദ്യം പൊലീസ് കേസെടുത്തത്. അധ്യാപികയായ യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടർന്ന്, ജാമ്യ ഹർജിയിൽ വാദം പൂർത്തിയായതോടെ, എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തി.

എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. ജാമ്യ ഹർജിയിൽ ഉത്തരവ് പറയുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കോടതി പരിഗണിക്കുമോയെന്ന് ഇന്ന് അറിയാം.പോലീസ് കേസ് രാജിൻെറ ചെയ്തതിന് പിന്നാലെ കുന്നപ്പിള്ളി എംഎൽഎ ഒളിവിൽ തുടരുകയാണ് . ബലാത്സംഗക്കേസിൽ ഉൾപ്പെടെ വിശദീകരണം നൽകാൻ കെപിസിസി എൽദോസിന് നൽകിയ സമയവും ഇന്ന് അവസാനിക്കും.

You might also like

-