ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ഗവർണറുടെ നിലപാടിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്താനാണ് സാധ്യത. രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങൾ സഭയിൽ ഉയർന്ന് വരും. നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാതെ അസാധാരണമായി പ്രതിസന്ധി ഗവർണർ സൃഷ്ടിച്ചെങ്കിലും അതിനെ മറികടന്നുവെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ

0

തിരുവനന്തപുരം | ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചത് മൂലമുണ്ടായത് കടുത്ത അനിശ്ചിതത്വമായിരുന്നു. ഒടുവില്‍ ഗവര്‍ണ്ണറെ വിമര്‍ശിച്ച പൊതുഭരണ പ്രിൻസിപ്പല്‍ സെക്രട്ടറിയെ മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. ഗവർണറുടെ നിലപാടിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്താനാണ് സാധ്യത. രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങൾ സഭയിൽ ഉയർന്ന് വരും. നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാതെ അസാധാരണമായി പ്രതിസന്ധി ഗവർണർ സൃഷ്ടിച്ചെങ്കിലും അതിനെ മറികടന്നുവെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. എന്നാൽ കേന്ദ്രസർക്കാർ ഗവർണർ വഴി സംസ്ഥാനസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുവെന്നാണ് സിപിഎം വിലയിരുത്തൽ. ഇന്ന് മുതൽ 24 വരെ ചേരുന്ന സഭ സമ്മേളത്തിൽ പ്രതിപക്ഷത്തിന്റെ വലിയ ആയുധം തന്നെ ആയിരിക്കം ഗവർണറുടെ നിലപാട്. നയപ്രഖ്യാപനം ഒപ്പിടാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഗവർണർക്കെതിരെ പ്രതിപക്ഷം ഇന്ന് സഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്

അതേസമയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഉന്നയിച്ച പ്രശ്നം ഇപ്പോഴും ബാക്കിയാണ്.
ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയില്‍ ആരോപണം ഉന്നയിക്കാൻ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം. ഇന്നുമുതൽ 24 വരെ ചേരുന്ന സഭ സമ്മേളത്തിൽ കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ നിലപാട് നയപ്രഖ്യാപനത്തിൽ ഗവർണ്ണർ വ്യക്തമാക്കും.സംസ്ഥാനത്തിന്റെ പുരോഗതിക്ക് കെ റെയിൽ വേണമെന്ന നിലപാടായിരിക്കും സഭയിൽ ഗവർണർ പ്രഖ്യാപിക്കുക. അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകിയുള്ള നയപ്രഖ്യാപനമാകാനാണ് സാധ്യത. നയപ്രഖ്യാപനത്തിന് ശേഷം സഭ പിരിയും.കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളും ഉണ്ടാകാം. ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. മാര്‍ച്ച് 11 നാണ് ബജറ്റ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനൻസ്, കെഎസ്ഇബി വിവാദം ഗവര്‍ണ്ണര്‍ – സര്‍ക്കാര്‍ തര്‍ക്കം എന്നിവയൊക്കെ നിയമസഭയില്‍ വലിയ ചര്‍ച്ചയാകും.

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ് ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാടെടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്ന നിലപാടെടുത്തോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവ‌ർണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണർ ഭരണഘടന ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം തൻെറ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവർണർ തുറന്നിടിച്ചു. നിയമനത്തിൻെറ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെന്‍ഷനുമെന്ന് ഗവർണർ പറഞ്ഞു.

പേഴ്സണ്‍ല്‍ സ്റ്റാഫ് നിയമനങ്ങളിൽ ചടർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവർണർ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതമായി കൂട്ടിക്കുഴക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെൻറിലും തിരിക്കിട്ട ചർച്ചകള്‍. ഒടുവിൽ ഗർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ് ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.
തിങ്കളാഴ്ച ചേരുന്ന നിയമസഭ പിടി തോമസ് എംഎൽഎയ്ക്ക് ചരമോപചാരം അർപ്പിക്കും.22 മുതൽ 24 വരെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും.24 ന് പിരിയുന്ന സഭ സിപിഎം സംസ്ഥാനസമ്മേളനത്തിന് ശേഷം മാർച്ച് 11 ന് ബജറ്റ് അവതരത്തോടെ പുനരാരംഭിക്കും.ലോകായുക്ത നിയമഭേദഗതി അടക്കം നിരവധി വിവാദവിഷയങ്ങൾ സഭ സമ്മേളനത്തിൽ ഉയർന്ന് വരും.ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച് സർക്കാർ നടപടി സഭയെ പ്രക്ഷുബ്ദമാക്കാനാണ് സാധ്യത.നിയമനിർമ്മാണത്തിനായി രണ്ട് ദിവസം മാറ്റി വച്ചിട്ടുണ്ട്. ഇതിൽ ലോകായുക്ത നിയമഭേദഗതി വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

You might also like

-