സർക്കാർ ഉദ്യോഗസ്ഥന്റെ സർക്കാർ ഭൂമി കൈയേറ്റം ,ഒത്താശചെയ്ത  അഞ്ച്  റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ 

സെക്ടർ ഓഫീസർ പ്രീത പി, വില്ലേജ് ഓഫീസർ ഇ.പി ജോർജ്, ഓഫീസ് അറ്റന്‍ഡന്‍റ് ഗോപകുമാർ ആർ, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ആർ സ്റ്റീഫന്‍ എന്നിവരെയാണ് ഇടുക്കി ജില്ലാ കലക്ടർ എച്ച് ദിനേശന്‍ സസ്പെന്‍ഡ് ചെയ്തത്.

0

മൂന്നാർ :മൂന്നാർ  കെ ഡി എച്  വില്ലേജിൽ  മുന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ സർക്കാർ ഭൂമി കൈയേറിയ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ  . കോടികള്‍ വിലമതിക്കുന്ന സർക്കാർ ഭൂമിക്ക് വ്യജ രേഖകൾ ചമ്മക്കുകയും  കൈവശാവകാശ രേഖ നല്‍കി ഒത്താശ ചെയ്തതിൽ  കെഡിഎച്ച് വില്ലേജിലെ നാല് ഉദ്യോഗസ്ഥർ അടക്കം അഞ്ച് റവന്യൂ ഉദ്യോഗസ്ഥരെയാണ് ജില്ലാ കലക്ടർ എച്  ദിനേശൻ  സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ടി മണി ഭവന പദ്ധതികളുടെ മറവില്‍ മൂന്നാർ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജ് ഓഫീസില്‍നിന്ന് പട്ടയമില്ലാതെ അനധികൃതമായി സർക്കാർ ഭൂമി കയ്യേറി നിർമാണാപ്രവർത്തനം നടത്തിയ സംഭവത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സസ്പെന്‍ഷന്‍ നടപടിയുണ്ടായത്.ദേവികുളം തഹസില്‍ദാര്‍ ജിജി. എം കുന്നപ്പിള്ളിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്റ് ചെയ്തത്

ഇപ്പോള്‍ വിവിധ തസ്തികകളിലുള്ള കെഡിഎച്ച് വില്ലേജിലെ സെക്ടർ ഓഫീസർ പ്രീത പി, വില്ലേജ് ഓഫീസർ ഇ.പി ജോർജ്, ഓഫീസ് അറ്റന്‍ഡന്‍റ് ഗോപകുമാർ ആർ, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ആർ സ്റ്റീഫന്‍ എന്നിവരെയാണ് ഇടുക്കി ജില്ലാ കലക്ടർ എച്ച് ദിനേശന്‍ സസ്പെന്‍ഡ് ചെയ്തത്.ഡപ്യൂട്ടി തഹസില്‍ദാർ ആയിരുന്ന റ്റി സനല്‍കുമാറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സർക്കാർ ഭൂമി സംരക്ഷിക്കേണ്ട അധികാരപ്പെട്ട വില്ലേജ് ഓഫീസറും ജീവനക്കാരും ഗുരുതരമായ ചട്ടലംഘനവും ഔദ്യോഗിക കൃത്യനിർവഹണത്തില്‍ മനപൂർവമായ വീഴ്ചയും നടത്തിയെന്നാണ് സസ്പെന്‍ഷന്‍ ഓഡറില്‍ പറയുന്നത്. എന്നാല്‍ റിപ്പോർട്ടില്‍ പരാമർശമുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപം ഉണ്ട്.

You might also like

-