വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണ പ്രത്യാരോപണങ്ങളുമായി സൂപ്രണ്ടും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും

കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. സൂപ്രണ്ട് പറഞ്ഞ പ്രകാരമാണ് സർട്ടിഫിക്കറ്റ് തെയ്യാറാക്കിയത് എന്നാണ് ആരോപണവിധേയനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാർ പറയുന്നത്

0

കൊച്ചി | കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സൂപ്രണ്ടും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് പറഞ്ഞിട്ടെന്ന് അനിൽകുമാർ പറയുന്നു. എന്നാൽ ഈ ആരോപണം നിഷേധിക്കുന്ന ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹൻ അനിൽ കുമാറിൻ്റെ കള്ളക്കളി പിടികൂടിയത് താനാണെന്നും തൻ്റെ കാലിൽ വീണ് അനിൽ കുമാർ മാപ്പ് പറഞ്ഞതിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പറഞ്ഞു.

കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. സൂപ്രണ്ട് പറഞ്ഞ പ്രകാരമാണ് സർട്ടിഫിക്കറ്റ് തെയ്യാറാക്കിയത് എന്നാണ് ആരോപണവിധേയനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാർ പറയുന്നത്. ഇപ്പോൾ ഒളിവിലുള്ള അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചു. ക്രമക്കേട് വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എന്നാണ് അനിൽ കുമാറിന്റെ വാദം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് സൂപ്രണ്ട് പറഞ്ഞ പ്രകാരം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയെന്നും അനിൽകുമാർ പറയുന്നു. കേസിൽ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് പറഞ്ഞപ്രകാരമെന്ന് അനിൽ കുമാർ ഫറയുന്നു. ആശുപത്രി ക്യാന്റീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങി. താൻ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിന്റെ കള്ളക്കളി വെളിച്ചത്ത് വരണമെന്നും അനിൽ കുമാർ പറയുന്നു.

You might also like

-