യു പി യിൽ ഓക്സിജൻ ലഭിക്കാതെ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു,ഓക്സിജൻ ക്ഷാമമില്ലന്നു യോഗി

സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെ.എം.സി. ആശുപത്രിയിലെ നാലുപേരുമാണ് മരിച്ചത്.

0

ലഖ്‌നൗ: ഓക്സിജൻ ലഭിക്കാതെ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ രണ്ട് ആശുപത്രികളിലായി ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. ആശുപത്രികളിലെ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് രോഗികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെ.എം.സി. ആശുപത്രിയിലെ നാലുപേരുമാണ് മരിച്ചത്. ഓക്‌സിജന്‍ ക്ഷാമം തുടരുകയാണെന്ന് ആനന്ദ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുഭാഷ് യാദവ് പ്രതികരിച്ചു.

ANI UP
@ANINewsUP

നോയിഡയിൽ ചീഫ് മെഡിക്കൽ ഓഫീസർ (സി‌എം‌ഒ) ദീപക് ഒഹ്രിയുടെ കാലിൽ രോഗികളുടെ കാലിൽ വീണ് , റെംഡെസിവിർ നൽകണമെന്ന് അപേക്ഷിക്കുന്നു

പ്രതിദിനം നാനൂറ് സിലിണ്ടറുകളാണ് ഞങ്ങള്‍ക്ക് ആവശ്യം. എന്നാല്‍ വെറും 90 സിലിണ്ടറുകളാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഓക്‌സിജന്‍ നല്‍കേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാനാകുന്നില്ല”, അദ്ദേഹം പറഞ്ഞു. ഇന്നലെ ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ അഡ്മിറ്റ് ചെയ്തിരുന്ന മൂന്നുരോഗികള്‍ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസ്സം നാല് രോഗികളെക്കൂടാതെ തിങ്കളാഴ്ച മൂന്ന് രോഗികലും ഓക്സിജൻ ലഭിക്കാതെ മരിച്ചതായി കെ.എം.സി. ആശുപത്രി മേധാവി ഡോ. സുനില്‍ ഗുപ്ത പറഞ്ഞു.കൃത്യ സമയത്തു ഓക്സിജൻ ലഭിച്ചിരുന്നു വെങ്കിൽ നിരവധി രോഗികളുടെ മരണം ഒഴുവാക്കാമായിരുന്നു വന്നു അദ്ദേഹം കൂട്ടിച്ചേർത്തു

ANI UP

Image

അതേസമയം ഉത്തര്‍ പ്രദേശില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോദി ആദിത്യനാഥ് ആവര്‍ത്തിച്ച് വ്യക്തമാക്കി

You might also like

-