യോഗിയുടെയും മോദിയുടെ നാട്ടിൽ ബി ജെ പി ക്ക് കാലിടറി യു പി യിൽ സമാജ് വാദി പാർട്ടിയുടെ തിരിച്ചു വരവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ വാരാണസിയിലെ 40 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ എട്ടെണ്ണം മാത്രമാണ് ബിജെപിക്കു നേടാനായത്

0

ലഖ്‌നൗ:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. കാശി, മഥുര, അയോധ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസി എന്നിവിടങ്ങളിലെല്ലാം പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വാരാണസിയിലെ നാൽപ്പത് സീറ്റിൽ വെറും ഏഴു സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. 3050 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 764 സീറ്റുകളുമായി ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ 762 സീറ്റുമായി എസ്പി തൊട്ടുപിന്നിലുണ്ട്. 369 സീറ്റുമായി ബിഎസ്പി മൂന്നാമതും 80 സീറ്റുമായി കോൺഗ്രസ് നാലാമതുമാണ്. 1071 സീറ്റിൽ ജയിച്ചത് സ്വതന്ത്രരാണ്. ഇന്ന് വൈകിട്ടോടെ അന്തിമ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ വാരാണസിയിലെ 40 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ എട്ടെണ്ണം മാത്രമാണ് ബിജെപിക്കു നേടാനായത്. സമാജ് വാദി പാർട്ടി 14 സീറ്റും ബിഎസ്പി അഞ്ചു സീറ്റും നേടി. ആം ആദ്മി പാർട്ടിയും വാരാണസിയിൽ അക്കൗണ്ട് തുറന്നു. മറ്റിടങ്ങളില്‍ സ്വതന്ത്രര്‍ ജയിച്ചു. കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ 12 സീറ്റു നേടി ബിഎസ്പിയാണ് ഒന്നാമതെത്തിയത്. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദൾ ഒമ്പത് സീറ്റു നേടി. ബിജെപി എട്ടിടത്താണ് ജയിച്ചത്. രാമക്ഷേത്ര ഭൂമിയായ അയോധ്യയിലും ബിജെപിയുടെ പ്രകടനം ദയനീയമായിരുന്നു. ജില്ലയിലെ 40 സീറ്റിൽ 24 ഇടത്തും സമാജ് വാദി പാർട്ടിയാണ് ജയിച്ചത്. ബിജെപിക്ക് ആറിടത്തേ ജയിക്കാനായുള്ളൂ.

സെമി ഫൈനൽ പോരിൽ കാലിടറി ബിജെപി സംസ്ഥാനത്തുടനീളം സമാജ്‌വാദി പാർട്ടി വൻ തിരിച്ചുവരവ് നടത്തി. അയോധ്യയിലെ 40 സീറ്റിൽ 24 ഇടത്തും സമാജ് വാദി പാർട്ടിയാണ് വിജയിച്ചത്. ബിജെപിക്ക് ആറിടത്ത് മാത്രമേ ജയിക്കാനായുള്ളൂ. മായാവതിയുടെ ബിഎസ്പിക്ക് അഞ്ചു സീറ്റു കിട്ടി. വാരാണസിയിൽ 15 ഇടത്താണ് എസ്പി ജയിച്ചത്. കോൺഗ്രസും ബിഎസ്പിയും അഞ്ചു സീറ്റു നേടി. എട്ടിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. മഥുരയിൽ ബിഎസ്പിക്കാണ് മേൽക്കൈ. 12 ഇടത്ത് മായാവതിയുടെ പാർട്ടി ജയിച്ചപ്പോൾ ബിജെപി ഒമ്പതിടത്ത് വിജയിച്ചു. ലഖ്‌നൗവിൽ പത്ത് സീറ്റിൽ എസ്പിയും നാലു സീറ്റിൽ ബിഎസ്പിയും ജയിച്ചു. ബിജെപിക്ക് സ്വന്താമാക്കാനായത് മൂന്നു സീറ്റു മാത്രം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ തട്ടകമാണ് ലഖ്‌നൗ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ 20 ഇടത്താണ് ഇതുവരെ ബിജെപി ജയിച്ചത്. 19 സീറ്റിൽ ജയിച്ച് എസ്പി തൊട്ടുപിന്നിൽ നിൽക്കുന്നു. 21 ഇടത്ത് സ്വതന്ത്രർ ജയിച്ചിട്ടുണ്ട്.ബിജെപിയുടെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ച അയോധ്യ-മഥുര-കാശി ജില്ലകളിലെ തോൽവി പാർട്ടിക്കേറ്റ കനത്ത ആഘാതമായി. രാമക്ഷേത്ര നിർമാണവുമായി ബിജെപി മുമ്പോട്ടു പോകുന്ന ഘട്ടത്തിലാണ് പാർട്ടിക്ക് സംസ്ഥാനത്ത് തിരിച്ചടി നേരിടുന്നത്

You might also like

-