അവസാനം അണികളെ ഇറക്കി മാണിയുടെ ജോസഫ് വിരുദ്ധയുദ്ധം പി ജെ ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ സണ്ണി തെക്കേടം

അണികളെ ഇറക്കി ജോസഫിനെ പ്രതിരോധിക്കാനുള്ള അവസാന ശ്രമത്തിലാണ് . ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് ഇപ്പോൾ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

0

കോട്ടയം: പി ജെ ജോസഫിന് കോട്ടയം സീറ്റ് നല്കാൻ കേരളാകോൺഗ്രസ്സിൽ തത്ത്വത്തിൽ ധാരണയായെങ്കിലും അവസാന കൈ നോക്കുകയാണ്
കെ എം മാണി ഇതിനായി അണികളെ ഇറക്കി ജോസഫിനെ പ്രതിരോധിക്കാനുള്ള അവസാന ശ്രമത്തിലാണ് . ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് ഇപ്പോൾ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.ജോസഫിന് സീറ്റ് നൽകാതിരിക്കാൻ കെഎം മണിതന്നെ മത്സരിക്കണമെന്ന് പറയുന്നവരും കോട്ടയം കേരളാകോണ്ഗ്രസ് നേതൃത്തത്തിൽ ഉണ്ട്

മാണി വിഭാഗത്തില്‍ നിന്നുള്ളവര്‍ വരണമെന്നാണ് പ്രവര്‍ത്തകരുടെ പൊതുവികാരമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന് മുന്നില്‍ ഒരുപാട് സമ്മര്‍ദ്ദങ്ങളുണ്ട്. മാണി വിഭാഗത്തിനാണ് നിലവില്‍ സീറ്റുള്ളത്. അത് തുടരണമെന്നാണ് ജില്ലാ ഭാഗവാഹികളുടെ അഭിപ്രായം. പ്രവര്‍ത്തകരുടെ പൊതുവികാരം പാര്‍ട്ടി മനസിലാക്കണം. സീറ്റ് മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ്. അത് തുടരണം. പാര്‍ട്ടി അണികളുടെ വികാരം ചെയര്‍മാനെ അറിയിക്കുമെന്നും സണ്ണി തെക്കേടം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം വെളിപ്പെടുത്തി പി ജെ ജോസഫ് പല തവണ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചാണ് പി ജെ ജോസഫ് രംഗത്തെത്തിയതെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജോസഫിന് കോട്ടയത്ത് മേല്‍ക്കൈയില്ലെന്നും മാണി വിഭാഗം പറയുന്നു. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ ജോസഫിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സീറ്റവേണമെന്ന നിലപാടില്‍ ജോസഫ് ഉറച്ചു നില്‍ക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചെയര്‍മാന്‍ കെ എം മാണിയെ നിയോഗിക്കുകയായിരുന്നു. ഇതിനിടെയാണ് പി ജെ ജോസഫിനെതിരെ മാണി വിഭാഗം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

You might also like

-