രാഷ്ട്രീയ ഗൂഢാലോചന ജി. പത്മാകരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

യുവതിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. തന്നോടുള്ള രാഷ്ട്രീയ വിരോധം കാരണമാണ് അടിസ്ഥാനവിരുദ്ധമായ പരാതി നല്‍കിയത്. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയാറാണെന്നും ജി. പത്മാകരൻ പരാതിയില്‍ പറയുന്നു

0

കൊല്ലം :കുണ്ടറ പീഡന കേസില്‍ ആരോപണവിധേയനായ എൻ.സി.പി മുൻ സംസ്ഥാന നേതാവ് ജി. പത്മാകരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഇ മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. പരാതിക്കാരി വിരോധം ഉള്ളവർക്കെതിരെ സമാനപരാതി മുൻപും നൽകിയിട്ടുണ്ട്. യുവതിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. തന്നോടുള്ള രാഷ്ട്രീയ വിരോധം കാരണമാണ് അടിസ്ഥാനവിരുദ്ധമായ പരാതി നല്‍കിയത്. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയാറാണെന്നും ജി. പത്മാകരൻ പരാതിയില്‍ പറയുന്നു.

ഫോൺ വിളി വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് എന്‍.സി.പി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ നിന്നു തന്നെയാകാം ഗൂഢാലോചനയെന്ന സംശയം പ്രകടിപ്പിക്കുന്നതാണ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്‍റെ റിപ്പോർട്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനും ശിപാർശയുണ്ട്. കൊല്ലത്തെ നേതാക്കൾ ഉൾപ്പെട്ട പ്രശ്നപരിഹാരത്തിന് മന്ത്രിയെ ചുമതലപ്പെടുത്തിയതും മന്ത്രിയുടെ ഫോൺ കോൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതും ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ആരോപണ വിധേയരായ പത്മാകരനെയും രാജീവിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. യുവതിയെ അപകീർത്തിപ്പെടുത്താൻ വാട്സ്ആപ്പ് പ്രചരണം നടത്തിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു

You might also like

-