ന്യൂസിലാന്റ്ൽ മോസ്ക്കുകൾക്ക് നേരെ വെടിവെപ്പ് നിരവധിപേർ കൊല്ലപ്പെട്ടതായി സൂചന

നിരവധി പേർ മരിച്ചതായി സംശയിക്കുന്നു. അന്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമി പള്ളിയ്ക്ക് ഉള്ളിൽ കടന്ന് വെടിവയ്ക്കുകയായിരുന്നു. പള്ളിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

0

ന്യൂസിലാന്റിൽ മുസ്ലീം പള്ളിയിൽ വെടിവെപ്പ്. അൽ നൂർ പള്ളിയിലാണ് വെടിവെപ്പ് നടന്നത്. നിരവധി പേർ മരിച്ചതായി സംശയിക്കുന്നു. അന്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെയാണ് പള്ളിക്ക് നേർ ആക്രമണം ഉണ്ടായത് കറുത്ത വസ്ത്രം ധരിച്ച ആൾ പള്ളിയിലേക്ക് കടന്നുവരികയും നീരാഴിക്കുകയുമായിരുന്നു
പള്ളിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. .  പ്രദേശത്തെ സ്‌കൂളുകലക്കും ആശുപത്രികളിക്കുംജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ് നൽകി അക്രമം ഭയന്ന് പ്രദേശത്തെ മറ്റൊരു മസ്ജിദിലെ ആളുകളെ പോലീസ് ഒഴിപ്പിച്ചുജനങ്ങളോട് വീടുകൾ വിട്ട് പൂര്ത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്‍ഡ് പര്യാടനത്തിനായി ബംഗ്ലാദേശ് ടീ ഇപ്പോള്‍ ഇവിടെയുണ്ട്. പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്.

പ്രശ്നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചര്‍ച്ച പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. പള്ളിയിലേക്ക് കയറി വന്ന അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് ആരംഭിച്ചതോടെ പള്ളിയിലുണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു.

നിരവധി പേര്‍ പള്ളിക്ക് അകത്ത് കുടുങ്ങി കിടക്കുന്നതായും മൃതദേഹങ്ങള്‍ കണ്ടതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. അക്രമിയെ കീഴടക്കാന്‍ പൊലീസ് തിരിച്ചു വെടിവെക്കുന്നതായും ഇവിടെ ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായും സൂചനയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വീടിനുള്ളില്‍ തന്നെ ചിലവഴിക്കാന്‍ പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

-