നടിയെ ആക്രമിച്ച കേസിൽ പുതിയ  പബ്ലിക് പ്രോസിക്യൂട്ടർ കെ ബി  സുനിൽകുമാർ

പത്ത് ദിവസത്തിനുളളിൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനായി നാളെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി  സുനിൽകുമാർ ഹാജരാകും. സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനിൽകുമാർ കോടതിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് അടുത്തയിടെ രാജിവെച്ചിരുന്നു. പത്ത് ദിവസത്തിനുളളിൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നിലവിൽ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിനുളള സുനിൽകുമാറിനോടുതന്നെ സർക്കാരിനായി ഹാജരാകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നി‍ർദേശിച്ചത്. ഇതിനിടെ രാജിവെച്ച അനിൽകുമാറിനെത്തന്നെ സ്പെഷൽ പ്രോസിക്യൂട്ടറായി തിരികെ കൊണ്ടുവരാനുളള ശ്രമങ്ങൾ അന്വേഷണസംഘം തുടരുന്നുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി അന്വേഷണ സംഘം. വിചാരണ കോടതിയെ അന്വേഷണ സംഘം നിലപാടറിയിക്കും. കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പ്രകാരം കേസില്‍ വിഐപിയെന്ന് സ്ഥിരീകരിച്ച ശരജ് ജി നായര്‍ ഒളിവിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഗൂഡാലോചന കേസിലെ അന്വേഷണ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സംഘം നാളെ വിചാരണ കോടതിയെ അറിയിക്കും.

You might also like

-