വാക്കുതർക്കം യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി.

വീടിന്‍റെ പുറത്ത് ബന്ധുക്കളുമായി സംസാരിക്കുന്നതിനിടയിൽ അയൽവാസിയായ ഉമേഷ്ബാബു അഭിരാമിയുടെ അമ്മ ലീനയുടെ ചിത്രം മൊബൈലിൽ പകർത്തി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ലീനയുടെ കഴുത്തിൽ കുത്തുകയായിരുന്നു

0

കൊല്ലം: ഉളിയകോവിലിൽ യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. മലിനജലം ഒഴുക്കിയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകം. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി 11.30 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിന്‍റെ പുറത്ത് ബന്ധുക്കളുമായി സംസാരിക്കുന്നതിനിടയിൽ അയൽവാസിയായ ഉമേഷ്ബാബു അഭിരാമിയുടെ അമ്മ ലീനയുടെ ചിത്രം മൊബൈലിൽ പകർത്തി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ലീനയുടെ കഴുത്തിൽ കുത്തുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് പുറത്ത് എത്തിയ അഭിരാമിയുടെ വയറ്റിലും നെഞ്ചത്തും ഉമേഷ് കുത്തിയെന്ന് ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. മുമ്പും പ്രതി ഗുണ്ടകളെ എത്തിച്ച് ഭീഷണി മുഴക്കിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

പിടിവലിക്കിടെ പ്രതി ഉമേഷിനും പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ പോലീസ് മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിരാമിയുടെ ജീവൻ രക്ഷിക്കാനായില്ല. ഉമേഷ് ബാബുവിന്‍റെ വീട്ടിലെ മലിനജലം വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നുവെന്ന് ലീനയും അഭിരാമിയും ഇന്നലെ പോലീസിന് പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഉമേഷിനെ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതി ഉമേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

You might also like

-