മിഷ്യൻ ശക്തി ,അഞ്ചുവർഷത്തെ മോഡിഭരണം വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന്പ്രധാനമന്ത്രി

രാജ്യത്തിന്റെ ഭൗമന്തിരശത്തിൽ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിപ്പിക്കാനായി മോദി വ്യക്തമാക്കി

0

ഡൽഹി :അഞ്ചുവർഷത്തെ മോഡി ഭാരട്ടിഹിൽ ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . ഭൗമ ശാസ്ത്ര രംഗത്തെ നേട്ടം എടുത്തുപറയേണ്ടതാണ് രാജ്യത്തിന്റെ ഭൗമന്തിരശത്തിൽ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിപ്പിക്കാനായി മോദി വ്യക്തമാക്കി. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിക്കുകയുണ്ടായി ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താംനാവും,.

ബഹിരാകാശശക്തികളിൽ ഇന്ത്യ സ്വന്തം അധ്യായം എഴുതിച്ചേർത്തു. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രവർത്തനക്ഷമമായ ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് തകർത്തു. അതിന് എ-സാറ്റ് എന്ന ആന്‍റി സാറ്റലൈറ്റ് ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തി. മൂന്ന് മിനിറ്റ് കൊണ്ടാണ് ഈ മിഷൻ പൂ‍ർത്തിയായത്. ഇതിന് കൃത്യത ആവശ്യമായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞർ ആ മിഷൻ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. – മോദി പറഞ്ഞു.ഇന്ന് ഇന്ത്യയുടെ പക്കൽ നിരവധി ഉപഗ്രഹങ്ങളുണ്ട്. പ്രതിരോധ, വാർത്താവിനിമയ, കാർഷികനിരീക്ഷണ ഉപഗ്രഹങ്ങൾ അങ്ങനെ നിരവധി ഉപഗ്രഹങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്. ഈ ഉപഗ്രഹങ്ങളുടെയെല്ലാം സുരക്ഷ ഉറപ്പാക്കാനും ഈ മിഷൻ കൊണ്ട് കഴിയും. ഇത് രാജ്യത്തിന് പുതിയ ശക്തി നൽകും. അതിനാൽ ഇതിന് ‘മിഷൻ ശക്തി’ എന്ന് പേര് നൽകി.

You might also like

-