കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി, ജോസ് ക മാണിയുടെ നിലപാട് ഇടത് മുന്നണിയുടെ കെട്ടുറപ്പിനെ കാണിക്കുവെന്ന് കോടിയേരി
ജോസ് കെ മാണിയെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇത് ഇടത് മുന്നണിയുടെ കെട്ടുറപ്പിനെ കാണിക്കുന്നു. കുറ്റ്യാടി സീറ്റില്‍ സി പി ഐ എം മല്‍സരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കോട്ടയം :പ്രതിക്ഷേധം കനത്തതോടെ കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി. പ്രാദേശികമായ പ്രതിഷേധം കണക്കിലെടുത്താണ് കേരളകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സീറ്റ് സിപിഎമ്മിന് നല്‍കുന്നത്. കുറ്റ്യാടിയിലെ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, ടി പി ബിനീഷ് എന്നിവരെയാണ് കുറ്റ്യാടി സീറ്റിലേക്ക് സിപിഎം പരിഗണിക്കുന്നത്. ഇവരില്‍ ആര് വരും എന്നത് ഇന്നു വൈകുന്നേരത്തോടെ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറ്റ്യാടി ഒഴിവാക്കിയായിരുന്നു നേരത്തെ കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സിപിഎം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സിപിഎം പുനരാലോചനക്ക് തയ്യാറാവുകയായിരുന്നു.
കുറ്റ്യടി സീറ്റിന്‍റെ കാര്യത്തിൽ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചിരുന്നു. സീറ്റ് സിപിഎം നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥാനാർഥിയുടെ കാര്യത്തിൽ പ്രാദേശിക തലത്തിൽ ചർച്ച തുടരുകയാണെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അതേസമയം സിപിഎം ഇപ്പോള്‍ കുറ്റ്യാടിയില്‍ പരിഗണിക്കുന്നത് രണ്ട് യുവ നേതാക്കളെയാണ്. ടി പി ബിനീഷ് നിലവില്‍ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയാണ്. എ എ റഹീം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും.
അതേസമയം ജോസ് കെ മാണിയെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇത് ഇടത് മുന്നണിയുടെ കെട്ടുറപ്പിനെ കാണിക്കുന്നു. കുറ്റ്യാടി സീറ്റില്‍ സി പി ഐ എം മല്‍സരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടും. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ വട്ടപൂജ്യം ആവുമെന്നും കോടിയേരി പറഞ്ഞു.കോണ്‍ഗ്രസിനെയും കോടിയേരി വിമര്‍ശിച്ചു. ജനങ്ങളോട് മാപ്പ് പറഞ്ഞു വേണം ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേമത്ത് മത്സരിക്കാനെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കെ മുരളീധരന്‍ എംപി സ്ഥാനത്ത് നിന്ന് രാജിവച്ചു വേണം ജനവിധി തേടാന്‍. ഒ.രാജഗോപാന് വോട്ട് ചെയ്യുന്നത് നേമത്ത് ആണെങ്കില്‍ ഇത്തവണ വോട്ട് ശിവന്‍കുട്ടിക്ക് തന്നെ ചെയ്യും. ജയിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ എം പി സ്ഥാനം രാജി വെയ്ക്കുകയല്ലേ വേണ്ടതെന്നും കോടിയേരി ചോദിച്ചു.