പ്ലസ്ടു കോഴക്കേസിൽ കെ എം ഷാജി എം എൽ യുടെ വീടും സ്ഥലവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അളന്നു

കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് എം.എല്‍.എയുടെ വീടും സ്ഥലവും അളക്കുന്നത്. ഇ.ഡി. നിര്‍ദേശപ്രകാരമാണ് കെ.എം.ഷാജിയുടെ വീട്ടിലെ നടപടി.

0

കോഴിക്കോട് :പ്ലസ്ടു കോഴക്കേസിൽ ആരോപണം നേരിടുന്ന അഴിക്കോട് എംഎൽഎ കെ.എം.ഷാജിയുടെ വീട്ടില്‍ എൻഫോഴ്സമെന്റ പരിശോധന നടത്തി . അതോടൊപ്പം എം എൽ അ യുടെ വീട് സ്ഥിചെയ്യുന്ന ഭൂമി അളന്നു തിട്ട പെടുത്തി , കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് എം.എല്‍.എയുടെ വീടും സ്ഥലവും അളക്കുന്നത്. ഇ.ഡി. നിര്‍ദേശപ്രകാരമാണ് കെ.എം.ഷാജിയുടെ വീട്ടിലെ നടപടി. പ്ലസ് ടൂ കോഴക്കേസാണ് ഇഡി അന്വേഷിക്കുന്നത്. ഷാജിയുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായിയാണ് എൻഫോഴ്സമെന്റിന്റെ നീക്കം

25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അളവെടുക്കൽ നടന്നത്. പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്‌ഥർ മടങ്ങി. കേസിൽ ഷാജിയെ അടുത്ത മാസം പത്തിന് ഇഡി ചോദ്യം ചെയ്യും.അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. ഈ കേസിൽ ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അഞ്ച് മണിക്കൂറിലധികമാണ് മജീദിൽ നിന്ന് എന്‍ഫോഴ്സ്മെന്‍റ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എൻഫോഴ്സ്മെന്റിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് കെപിഎ മജീദ് പിന്നീട് പ്രതികരിച്ചു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി. കോഴ സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയ നൗഷാദ് പൂതപ്പാറയുടെ മൊഴി ഇന്നലെ എടുത്തിരുന്നു. 2014 ലാണ് ഇടപാട് നടന്നതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് 31 ലധികം പേർക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

You might also like

-