കിഴക്കന്‍ ഏഷ്യയുടെ വികസനത്തിന് ഒരു ബില്ല്യണ്‍ ഡോളര്‍(7000 കോടി രൂപ) റഷ്യക്ക് വാഗ്ദാനം ചെയ്ത് ഇന്ത്യ

കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0

മോസ്കോ: കിഴക്കന്‍ ഏഷ്യയുടെ വികസനത്തിന് ഒരു ബില്ല്യണ്‍ ഡോളര്‍(7000 കോടി രൂപ) റഷ്യക്ക് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കനേഷ്യയുടെ വികസനത്തിനായി സഹായം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ‘ആക്ട് ഈസ്റ്റ്’ നയത്തിന്‍റെ ഭാഗമായി കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.2014 മുതല്‍ എല്ലാ ജനങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നത്. 2024 ഓടെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടന എന്ന നേട്ടം ഇന്ത്യ കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

റഷ്യയിലെ വ്ലാദിവോസ്ടോകില്‍ നടന്ന അഞ്ചാമത് ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിന്‍റെ പ്ലീനറി സെഷനിലാണ് മോദിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ സാമ്പത്തിക നയത്തിന്‍റെ പുതിയ ദിശയിലാണ്. 2024ല്‍ ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്‍റെ വികസനത്തിനായി മോദി റഷ്യയുടെ പിന്തുണ തേടിയിരുന്നു.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയത്. ഇന്ത്യാ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിലും പങ്കെടുക്കാനായാണ് പ്രധാനമന്ത്രി റഷ്യയിലെത്തി

You might also like

-