കൊല്ലത്തു ഭർതൃ വീട്ടുകാർ യുവതിയെ പട്ടിണിക്കിട്ടു കൊന്നു

.മാര്‍ച്ച് 21 നാണ് തുഷാരയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ അസാവാഭാവികതയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അന്ന് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

0

കൊല്ലം :ഓയൂരില്‍ യുവതിയെ പട്ടിണിയിക്കിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന്റെ കണ്ടെത്തലുകള്‍ സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത് കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27)യാണ് മരിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ചന്തു ലാല്‍ (30), ചന്തു ലാലിന്റെ അമ്മ ഗീതാലാല്‍ (55) എന്നിവരെ റിമാന്‍ഡ് ചെയ്തു.

.മാര്‍ച്ച് 21 നാണ് തുഷാരയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ അസാവാഭാവികതയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അന്ന് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

ഇതിനിടെ തുഷാരയുടെ ബന്ധുക്കളും മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് സംസ്‌ക്കരിച്ചത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തായത്. മരിക്കുമ്പോള്‍ ശരീരഭാരം 20 കിലോഗ്രാം മാത്രമായിരുന്നെന്നും ഏറെനാളായി തുഷാര ആഹാരം കഴിച്ചിരുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് തുഷാര മരിച്ചത്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് പൊലീസ് വീണ്ടും മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ തീരുമാനിച്ചത്.

പ്രാക്കുളം കാഞ്ഞാവെളിയിലായിരുന്നു ചന്തു ലാല്‍ നേരത്തെ താമസിച്ചിരുന്നത്. രണ്ടുവര്‍ഷംമുന്‍പാണ് ചെങ്കുളം പറണ്ടോട്ട് താമസമാക്കിയത്. 2013-ലായിരുന്നു തുഷാരയുടെയും ചന്തു ലാലിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോള്‍മുതല്‍ രണ്ടുലക്ഷംരൂപ സ്ത്രീധനം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാര്‍ അതിനു തയാറായില്ല. ഇതോടെ പീഡനവും ആരംഭിച്ചു.

സ്വന്തം വീട്ടിലേക്ക് പോകാനോ ഫോണിൽ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനിടെ രണ്ടുപ്രാവശ്യം മാത്രമാണ് യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ എത്തിയാല്‍ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു. ബന്ധുക്കള്‍ വന്നതിന്റെ പേരില്‍ ചന്തു ലാലും മാതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നതെന്ന് പൊലീസ് പറയുന്നു.

തകരഷീറ്റ് വച്ച് നാലുപാടും ഉയരത്തില്‍ മറച്ച പുരയിടത്തിന്റെ നടുവിലായിരുന്നു ചന്തു ലാലിന്റെ വീട്. വീട്ടില്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും വീട്ടില്‍നിന്ന് ബഹളവും കരച്ചിലും കേട്ടിരുന്നതായി പരിസരവാസികളും പറയുന്നു.

സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവരുടെയുംപേരില്‍ കേസെടുത്തിരിക്കുന്നത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികലെ റിമാന്‍ഡ് ചെയ്തു.

2013ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോൾമുതൽ രണ്ടുലക്ഷം രൂപ സ്ത്രീധനം നൽകണമെന്ന് ചന്തുലാൽ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. തുടർന്ന് ചന്തുലാലും അമ്മയും ചേർന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോമറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടുവർഷത്തിനിടെ രണ്ടുപ്രാവശ്യം മാത്രമാണ് യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കൾ എത്തിയാൽ കാണാൻ അനുവദിച്ചിരുന്നില്ല. ബന്ധുക്കൾ വന്നതിന്റെ പേരിൽ ഭർത്താവും മാതാവും ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. പഞ്ചസാരവെള്ളവും അരി കുതിർത്തതും മാത്രമാണ് തുഷാരയ്ക്ക് നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കൽ, ഭക്ഷണവും ചികിത്സയും നൽകാതിരിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് ഇരുവരുടെയുംപേരിൽ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലം റൂറൽ എസ്.പി. കെ.ജെ.സൈമന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. ദിനരാജാണ് കേസ് അന്വേഷിച്ചത്. പൂയപ്പള്ളി സി.ഐ. എസ്.ബി.പ്രവീൺ, എസ്.ഐ. ശ്രീകുമാർ, എ.എസ്.ഐ. പ്രദീപ്, എസ്.സി.പി.ഒ. ഷിബു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു

You might also like

-