രാജ്യത്ത് ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി.

ആദ്യ ഘട്ടത്തില്‍ ആകെ 65 ശതമാനത്തിലധികം പോളിങ് നടന്നുവെന്നാണ് പ്രാഥമിക കണക്ക്.

0

ഡൽഹി :പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് രാജ്യത്ത് ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടര്‍മാര്‍ വിധിയെഴുതിയത്. പൂഞ്ച്, സഹരണ്‍പൂര്‍ മണ്ഡലങ്ങളില്‍ വോട്ടിങ് മെഷിനുകള്‍ക്കെതിരെ പരാതി ഉയര്‍ന്നു.

ആദ്യ ഘട്ടത്തില്‍ ആകെ 65 ശതമാനത്തിലധികം പോളിങ് നടന്നുവെന്നാണ് പ്രാഥമിക കണക്ക്. മുസഫർ നഗറും സഹരൺപൂരും കൈരാനയും അടക്കം പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അതിനിർണായകമായ 8 മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ വിധിയെഴുതി. ബീഹാറിലെ നാലും പശ്ചിമ ബംഗാളിലെ രണ്ടും മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നു.

യു.പിയിൽ ബി.ജെ.പിക്കെതിരെ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി പാർട്ടികൾ ഒന്നിച്ച് നിന്നിട്ടും മിക്ക മണ്ഡലങ്ങളിലും വോട്ടർമാരുടെ തള്ളിക്കയറ്റമുണ്ടായില്ല. എങ്കിലും പ്രതിപക്ഷ സഖ്യ പ്രവർത്തകർ തികഞ്ഞ പ്രതീക്ഷയിലാണ്. ബി.ജെ.പി ക്യാമ്പിലും ആത്മവിശ്വാസത്തിന് കുറവില്ല. ഉത്തർപ്രദേശിൽ മിക്ക മണ്ഡലങ്ങളിലും ബി.എസ്.പിയുടെ വോട്ടർമാരെ ബൂത്തുകളിൽ പൊലീസ് ആസൂത്രിതമായി തടഞ്ഞെന്ന് ബി.എസ്.പി ആരോപിച്ചു. ഈ വിഷയത്തിൽ പാർട്ടി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി.

You might also like

-