കര്‍ഷക സംഘടനകൾ 29ന് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും മൻ കി ബാത്ത് പാത്രംകൊട്ടി പ്രതിക്ഷേധിക്കും

കർഷകർ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്‌ പരിപാടി സമയത്തു പാത്രംകൊട്ടി പ്രതിഷേധിക്കും. കേന്ദ്ര സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് കർഷകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

0

ഡൽഹി :ഡൽഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസം. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കാൻ കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കാകും ചര്‍ച്ച. നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കി തന്നെയാകും ചര്‍ച്ചയിൽ പങ്കെടുക്കുക എന്ന് കര്‍ഷക നേതാക്കൾ അറിയിച്ചു. കർഷകർ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്‌ പരിപാടി സമയത്തു പാത്രംകൊട്ടി പ്രതിഷേധിക്കും. കേന്ദ്ര സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് കർഷകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കർഷക സമരത്തിനോട് പ്രധാനമന്ത്രിയുടെ വിമർശനത്തിന് എതിരായാണ് കർഷകർ പാത്രം കൊട്ടി പ്രതിഷേധിക്കുന്നത്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മൻ കി ബാത്ത് പരിപാടി നടത്തുമ്പോൾ കർഷകർ പാത്രം കൊട്ടും.
കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. ദേശീയ പാതകളിൽ ടോൾ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. മുപ്പതിന് ദില്ലി അതിര്‍ത്തികളിലൂടെ ദില്ലി ചുറ്റും മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തികളിൽ നേരിട്ടെത്തി സുരക്ഷ ക്രമീകരണങ്ങൾ ഡൽഹി പൊലീസ് കമ്മീഷണര്‍ ഇന്നലെ വിലയിരുത്തിയിരുന്നു.

You might also like

-