മുല്ലപ്പെരിയാറിൽ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി

നേരത്തെ കേന്ദ്രം സാധ്യതാപഠനത്തിന് അനുമതി നൽകിയിരുന്നെങ്കിൽ തമിഴ്നാടിന്റെ പ്രതിഷേധത്തെ തുടർന്ന് പഠനം നടത്താൻ സാധിച്ചിരുന്നില്ല. അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പഠനാനുമതിക്കെതിരെ കേന്ദ്രസർക്കാരിൽ പരാതി നൽകി. ഇതേത്തുടർന്ന് പരിസ്ഥിതി മന്ത്രാലയം അനുമതി പിൻവലിക്കുകയായിരുന്നു.

0

കുമളി /ഡൽഹി :മുല്ലപ്പെരിയാറിൽ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതിസമിതി അനുമതി നല്‍കിയത്.മുല്ലപ്പെരിയാറിൽ 53.22 മീറ്റർ ഉയരത്തിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനാണ് കേരളം പദ്ധതിയിടുന്നത്. പുതിയ അണക്കെട്ടിനുള്ള വിവരശേഖരണ നടപടികളുമായി കേരളത്തിന് മുന്നോട്ട് പോകാം. പക്ഷേ, പഠനത്തിന് അനുമതി നല്‍കിയതുകൊണ്ട് പരിസ്ഥിതി അനുമതിക്ക് അര്‍ഹമാണെന്ന് അര്‍ഥമില്ലെന്നും സമിതി അറിയിച്ചു

ഇത് രണ്ടാം തവണയാണ് അനുമതി നൽകുന്നത്. നേരത്തെ കേന്ദ്രം സാധ്യതാപഠനത്തിന് അനുമതി നൽകിയിരുന്നെങ്കിൽ തമിഴ്നാടിന്റെ പ്രതിഷേധത്തെ തുടർന്ന് പഠനം നടത്താൻ സാധിച്ചിരുന്നില്ല. അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പഠനാനുമതിക്കെതിരെ കേന്ദ്രസർക്കാരിൽ പരാതി നൽകി. ഇതേത്തുടർന്ന് പരിസ്ഥിതി മന്ത്രാലയം അനുമതി പിൻവലിക്കുകയായിരുന്നു.

തുടർന്നാണ് കേരളം വീണ്ടും സാധ്യതാപഠനത്തിന് അനുമതി തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. ഇത് പരിശോധിച്ച മന്ത്രാലയത്തിലെ വിദഗ്ധ സമിതി അനുമതി നൽകാവുന്നതാണെന്ന് ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി.

ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. കേരളവും തമിഴ്നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി

You might also like

-