2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് .കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ.

കര്‍ഷക സമരവും സംഘര്‍ഷ സാധ്യതയും തുടരവെയാണ് കേന്ദ്ര ബജറ്റവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റ്.10.15 ന് കേന്ദ്ര മന്ത്രിസഭ ചേർന്ന് ബജറ്റിന് അനുമതി നൽകും. 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും

0

ഡൽഹി :2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ.കൊറോണ വ്യാപനത്തിന്റെ സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറുന്നതിനുള്ള മാർഗ്ഗങ്ങൾ ബജറ്റിലുണ്ടാകുമെന്ന സൂചന ധനമന്ത്രാലയം നേരത്തെ നൽകിയിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമെന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ പ്രവചനം ജനങ്ങളുടെ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നുണ്ട്. നികുതി ഘടനയിൽ മാറ്റവും സാമ്പത്തിക പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

കര്‍ഷക സമരവും സംഘര്‍ഷ സാധ്യതയും തുടരവെയാണ് കേന്ദ്ര ബജറ്റവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റ്.10.15 ന് കേന്ദ്ര മന്ത്രിസഭ ചേർന്ന് ബജറ്റിന് അനുമതി നൽകും. 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.

ഇത്തവണത്തേത് പേപ്പർരഹിത ബജറ്റാണ്. ഇതിനിടെ കർഷക പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമെങ്കിലും ബജറ്റ് അവതരണത്തെ തടസപ്പെടുത്തിയേക്കില്ല. കോവിഡ് അതിജീവനത്തിന് കരുത്തു പകരുന്നതാകും ഇത്തവണത്തെ ബജറ്റെന്നാണ് വിലയിരുത്തലുകള്‍. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളും, മാറ്റങ്ങളും ഉണ്ടാകുമെന്ന് സാമ്പത്തിക സർവേ സൂചന നല്കിയിട്ടുണ്ട്. നികുതി ഘടനയിൽ മാറ്റമാണ് ആകാംക്ഷജനകം. കോർപ്പറേറ്റ് നികുതിയിൽ കാര്യമായ ഇടപെടൽ ഉണ്ടായേക്കില്ല, നിക്ഷേപ സൗഹൃദ പദ്ധതികൾക്ക് ഊന്നൽ നൽകിയേക്കും. നിക്ഷേപ സമാഹരണം നിർണായക ഘടകമാകും.

പൊതുമേഖലാ ഓഹരികൾ വിറ്റ് അടിസ്ഥാന സൗകര്യത്തിനു കൂടുതൽ പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വർധിച്ചേക്കും. ആരോഗ്യം, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, വിനോദ സഞ്ചാരം, യാത്ര സംവിധാനങ്ങൾ എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായേക്കാം.പ്രവാസികൾക്ക് ഗുണകരമാകുന്ന പദ്ധതികൾ, നികുതി നിർദേശങ്ങൾ എന്നിവയും മുന്നോട്ട് വെക്കും. കർഷക പ്രതിഷേധം ശമിപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടാകും. 2022ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ഉള്ള പദ്ധതികൾക്കാകും പ്രാമുഖ്യം.
കൂടുതൽ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും, ഗ്രാമീണ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ മേഖലയ്ക്കും ഇക്കുറി പ്രത്യേക പരിഗണന ലഭിക്കും. സാധാരണക്കാരുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാൻ നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യത്തെ സാമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാൻ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങളും തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രത്യേക സാമ്പത്തിക പാക്കേജിന് സമാനമായ രീതിയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കുന്നതിനാവശ്യമായ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്

You might also like

-