ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ ; നിര്‍ദേശം പ്രതിപക്ഷത്തെ അറിയിച്ചു

വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാററച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ

0

തിരുവനന്തപുരം:ആറുമാസം മാത്രാ നിയമ സഭയുടെ കാലാവധി അവശേഷിക്കെ കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദേശം പ്രതിപക്ഷത്തെ അറിയിച്ചു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെങ്കില്‍ ഉപതിരഞ്ഞെടുപ്പും നടത്താമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.പിണറായി വിജയൻ സർക്കാരിന് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാററച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. അതായത് പരമാവധി അഞ്ചുമാസം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്.ഏതെല്ലാം ചൂണ്ടിക്കാട്ടിയാണ് സർക്കാർ എപ്പോൾ തെരെഞ്ഞെടുപ്പ് വേണ്ടാന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നത് രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അഭിപ്രായമാരാഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ സമീപിച്ചത്.

ഇത്തരമൊരു നിര്‍ദേശത്തോട് പ്രതിപക്ഷം യോജിക്കുന്നില്ല. കോവിഡ് വ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുമുണ്ടാകും. അങ്ങനെയെങ്കില്‍ തദ്ദേശതിരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുകയും ചെയ്യാം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ നിലപാടായരിക്കും സര്‍ക്കാരിനെ പ്രതിപക്ഷം അറിയിക്കുക. ഉപതിരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കുന്ന നിലപാടിനോട് യോജിപ്പില്ല. തദ്ദേശ തിരഞ്ഞെടുപ്പ് തല്‍ക്കാലത്തേക്ക്് മാറ്റിവെക്കുക. ഉപതിരഞ്ഞെടുപ്പ് പൂര്‍ണമായി മാററി വെക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തങ്ങളുടെ തീരുമാനം പ്രതിപക്ഷം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.

You might also like

-