ഹാരിസൺ മലയാളം കമ്പനിയുടെ മരംമുറി നിയവിരുദ്ധം ഡി എഫ് ഓ ക്കെതിരെ വകുപ്പുതല നടപടി

കമ്പനിസ്വന്തം ആവശ്യത്തിനായി ഫയര്‍ വുഡിന് വേണ്ടി മരം മുറിക്കുന്നതിനായി അപേക്ഷ നല്‍കിയതിന്റെ മറവിലാണ് കോടികളുടെ മരമുറിക്ക് ദേവികുളം ഡി എഫ് ഓ അനുമതി നല്‍കിയത്.

0

ദേവികുളം :ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ മരം മുറിക്കുന്നതിന് അനുമതി നൽകിയ ദേവികുളം ഡി എഫ് ഓ ക്കെതിരെ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്ത . ദേവികുളം സബ്കളക്ടർ പ്രേം കൃഷ്ണൻ ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകി .ചിന്നക്കനാല്‍ ഹരിസൻ മലയാളം പ്ലാന്റേഷഷനിലെ മരം മുറിക്കല്‍ വിഷയത്തില്‍ സമഗ്ര അന്വേഷണവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയും ശുപാര്‍ശ ചെയ്താണ് ദേവികുളം സബ് കളക്ടര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് .

സർക്കാരുമായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു കേസ് നിലനില്‍ക്കുന്ന ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും മരങ്ങള്‍ മുറിച്ച് കൊണ്ടുപോകുന്നതിന് വനംവകുപ്പ് അനുമതി നല്‍കിയ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ദേവികുളം സബ്കളക്ടറുടെ റിപ്പോര്‍ട്ട്. കമ്പനിസ്വന്തം ആവശ്യത്തിനായി ഫയര്‍ വുഡിന് വേണ്ടി മരം മുറിക്കുന്നതിനായി അപേക്ഷ നല്‍കിയതിന്റെ മറവിലാണ് കോടികളുടെ മരമുറിക്ക് ദേവികുളം ഡി എഫ് ഓ അനുമതി നല്‍കിയത്.കമ്പനി സ്വന്തം ഉപയോഗത്തിന് എന്ന് പറഞ്ഞു അസമർപ്പിച്ചു ഡിവിഷണൽ ഓഫീസർക്ക് അസമർപ്പിച്ച അപേക്ഷക്ക് അനുമതി നൽകിയത് മരമുറിച്ചു പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി വില്പന നടത്തുന്നതിനാണ്
ഡി എഫ്എ ഓ യുടെ നിർദേശാനുസരണം തടികടത്തിന് പാസ് നൽകിയിരിക്കുന്നത് റെയിഞ്ചോഫീസരറണ് സർക്കാരുമായി അവകാശ തർക്കം നിലനിൽക്കുന്ന വിവരം ചിന്നക്കൽ നൽകിയ നിജസ്തി വിവരത്തിൽ ഉണ്ടെങ്കിലും വില്ലേജ് ഓഫീസറുടെ വ്യക്തമായ റിപ്പോര്‍ട്ടുണ്ടായിരുന്നിട്ടും ഇത് അവഗണിച്ചാണ് അനുമതി നല്‍കിയതെന്നും സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എച് എം ലിന്റെ അപേക്ഷ പരിഗണിച്ച അന്പത് മെട്രിക് ടൺ മാറിയമുറിക്കാനാണ് അനുമതി നൽകിയിട്ടുള്ളത് ഉത്തരവിന്റെ മറവിൽ ഹാരിസൺ ഇതിന്റെ മറവിൽ എത്രത്തോളം മരം വെട്ടിയിട്ടുണ്ടെന്നും. അത് വിറ്റഴിച്ചു വെന്നും ആവണം വകുപ്പിന് പുറമെ മറ്റൊരു ഏജൻസി അന്വേഷിക്കണമെന്നതടക്കം സമഗ്രമായി അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരേ വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും സബ് കള്ടര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

കേസിന്റെ നാൾവഴികൾ

മരമുറിക്കാൻ അനുമതി തേടി ഹാരിസൺ മലയാളം കമ്പനിയുടെ അപേക്ഷ സ്വീകരിച്ച ദേവികുളം ഡി എഫ് ഓ ഭൂമിയുടെ നിജസ്ഥിതിതേടി 2020 ജൂലൈ മാസം 13 തിയതി ചിന്നക്കനാൽ വില്ലജ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു ഡിവിഷണൽ ഫോറെസ്റ് ഓഫീസറുടെ നിജസ്ഥിതി തേടിക്കൊണ്ടുള്ള കത്തിന് വില്ലേജ്ജ് ഓഫീസർ 2020ജൂലൈ 15 ന് ഭൂമി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിച്ചു റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്‌ ഹാരിസൺ മലയാളം കമ്പനി കൈവശം വച്ചിട്ടുള്ള ചിന്നക്കനാൽ വില്ലേജിലെ സർവ്വേ നമ്പർ 38/1A,38/1B,363,39/1.361 സ്ഥലം വില്ലേജ്ജ് ലാൻഡ് ടാക്സ് രേഖകളിൽ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ സർക്കാർ ഫയൽ ചെയ്ത സിവിൽ കേസിൽ വിധിക്ക് വിധേയമെന്ന പറയുന്നു തുടർന്നുള്ള നടപടികൾക്ക് കളക്ടറെ ചുമതല പെടുത്തിയതായും വില്ലജ് ഓഫീസറുടെ റിപ്പോർട്ടിൽ ഉണ്ട് എന്നാൽ ഭൂമി സംബന്ധിച്ച വില്ലജ് ഓഫീസറുടെ റിപ്പോർട്ട് മറച്ചു വച്ച് ഡി എഫ് ഓ ഹാരിസൺ മലയാളം കമ്പനിക്കനുകൂലമായി തീരുമാനമെടുക്കുകയാണുണ്ടായത് സർക്കാർ തിരുമാനങ്ങൾക്ക് വിരുദ്ധമായി നിയമവിരുദ്ധ പാസ് അനുവദിച്ചു.

മരമുറിക്ക് അനുമതിയുമായി ബന്ധപെട്ടു ഭൂമിയുമായി ബന്ധപ്പെട്ട നിജസ്ഥിതി അറിയുന്നതിന് ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ചട്ടം ലംഘിച്ചുള്ള വഴിവിട്ട നടപടി സ്വീകരിച്ചതായും തെളിഞ്ഞട്ടുണ്ട് . ചട്ടപ്രകാരം ഭൂമിയുടെ നിജസ്ഥിതി അറിയുന്നതിന് വനം വകുപ്പ് അനുമതി തേടേണ്ടത് തഹസിൽദാരോടാണ് , എന്നാൽ ഡി ഫ് ഓ നിജസ്ഥിതി തേടിയത്തേ വില്ലേജ്ജ് ഓഫീസറുടെ പക്കൽ നിന്നാണ് .
ഇന്ത്യാവിഷൻമീഡിയ വാർത്തയെതുടർന്ന് ദേവികുളം സബ് കളക്ടർ ദേവികുളം തഹസിൽദാരോട് റിപ്പോർട്ട് തേടുകയും മരമുറിക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും നൽകുയും ചെയ്തു

രാജ്യത്തെ ഭൂനിയമങ്ങളും Foreign Exchange Regulation Act 1973 (ഫെറ) Foreign Exchange Management Act (Fema), 1999 ലംഘിച്ചതിനെത്തുടർന്നു സംസ്ഥാന സർക്കാർ ഏറ്റടുക്കാൻ നടപടി സ്വീകരിച്ച ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിലെ സർക്കാർ ഭൂമിയിൽ നിന്നും ഹാരിസാൻ മലയാളം കമ്പനി നിയവിരുദ്ധമായി മരം മുറിച്ചു കടത്തിയത് .

കേരളത്തിൽ ഏറ്റവുംകൂടുതൽ സർക്കാർ ഭൂമി കൈവശമുള്ള സ്വകാര്യ സ്ഥാപനമാണ്,ഹാരിസൺ മലയാളം കമ്പനി 1834 ൽ ബ്രിട്ടീഷുകാരാൽ സ്ഥാപിതമായ കമ്പനി . രാജഭരണകാലത്താണ് 31068 ഹെക്ടർ ഭൂമി കാർഷിക വ്യവസായത്തിനായി പാട്ടത്തിനെടുക്കുന്നത് . തേയിലത്തോട്ടങ്ങൾ, റബ്ബർ തോട്ടങ്ങൾ, വൈവിധ്യമാർന്ന കാർഷിക ഉൽ‌പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു 31068 ഹെക്ടർ ഭൂമിയാണ് കമ്പനിയുടെ പിന്മുറക്കാരായ ആളുകൾ ഇപ്പോഴു കൈവശം വച്ച് അനുഭവിക്കുന്നത്

2004 മുതൽ, ഭൂമിയുമായി ബന്ധപെട്ടു അന്യമായ കൈവശപ്പെടുത്തൽ, ഭൂമി അന്യവൽക്കരണം, വ്യാജരേഖ ചമയ്ക്കൽ എന്നിവയിലെ പൊരുത്തക്കേടുകൾ സർക്കാരിന്റെ വിവിധ അന്വേഷണ ഏജൻസികൾ വെളിച്ചത്തു കൊണ്ടുവന്നു.തുടർന്ന് ഹാരിസൺ മലയാളം കമ്പനി കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിന് .2013 ൽ എം.ജി രാജ്മണിക്കത്തെ സ്‌പെഷ്യൽ ഓഫീസറായി ഹൈക്കോടതി നിയമിച്ചു. രാജമാണിക്കം കമ്മറ്റിയുടെ അന്വേഷണത്തിൽ കേരളത്തിൽ വിവിധ ജില്ലകളിയി . 5973 ഏക്കർ ഭൂമി നിയമപരമായ രേഖകളോ ഉടമസ്ഥാവകാശ കരാറുകളോ ഇല്ലാത്തതുൾപ്പെടെ 76769.80 ഏക്കർ ഭൂമി കൈവശമുണ്ടെന്ന് രാജമാനികം കമ്മിറ്റി കണ്ടെത്തി. കൂടാതെ 12658.16 ഏക്കർ ഭൂമി അന്യവൽക്കരണം നടത്തിയതായും ഇതിനായി വ്യാജരേഖ രേഖഉണ്ടാക്കിയതായും കണ്ടെത്തി .

1947 ലെ ഇന്ത്യ സ്വാതന്ത്ര്യ പ്രാപിച്ചതോടെ ബ്രിട്ടിഷുകാർ
ഇന്ത്യ വിടുകയും ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയും ചെയ്തതോടെ വിദേശിയർ മുൻപ് കൈവശംവച്ച പാട്ടഭൂമി രാജ്യത്ത് ഭൂമികൈവശം വച്ച അനുഭവിക്കുന്നതിന് അവകാശം നിക്ഷേധിക്കപെട്ടു . രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായി ഹാരിസൺ കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാരിന്റെ താനെന്നും സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ഭൂമിക്കുമേൽ യാതൊരു അവകാശവും കമ്പനിക്കില്ലന്നും സ്വതന്ത്ര്യാനന്തരം നിയമായി

നാട്ടു രാജാക്കന്മാർ ഹാരിസണ് പാട്ടത്തിനു നൽകിയ ഭൂമിക്ക് ഹാരിസൺ മലയാളം കമ്പനിക്ക് ശരിയായ ഉടമസ്ഥാവകാശം ഇല്ലെന്നിരിക്കെ ഭൂമി ഏറ്റെടുത്തു സഹകരണ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകണമെന്ന് രാജമാനികം കമ്മിറ്റി ശുപാർശ ചെയ്തിരുന്നു . മാത്രമല്ല , 1963 ലെ കേരള ഭൂപരിഷ്കരണ നിയമം എച്ച്എംഎൽ ലംഘിച്ചതായും ഭൂമി നിയമവിരുദ്ധമായി വിറ്റഴിച്ചതായും കണ്ടെത്തി .
ഇതേ തുടർന്ന്കമ്പനി കൈവശം വച്ചിട്ടുള്ള 29,000 ഏക്കർ ഭൂമിക്ക് എച്ച്‌എം‌എല്ലിന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് ഇപ്പോഴും തുടരുകയാണ്.

എച് എം എൽ കൈവശം വച്ചിട്ടുള്ള ഭൂമിയിൽ 2004 മുതൽ റവന്യൂ വകുപ്പ് നിരവധി ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തട്ടുണ്ട് ഇത് ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ നിയമസാധുത പരിശോധിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാരിനെ നയിച്ചു. ഭൂവുടമകൾ. 2006 ൽ കേരള സർക്കാർ ഹാരിസൺസ് മലയാളം ലിമിറ്റഡിനെതിരായി വിശദമായ റിപ്പോർട്ട് പുറത്തിറക്കി . കേരള സർക്കാർ പറയുന്നതനുസരിച്ച് ഹാരിസൺസ് മലയാളം ലിമിറ്റഡ് കേരളാ സംസ്ഥാനത്ത് 59363 ഏക്കർ അനധികൃത ഭൂമി കൈവശം വച്ചിട്ടുണ്ടെന്നു അവശേഷിക്കുന്ന ഭൂമിയാത്രയും നിയമ വിരുദ്ധക്രയ വിക്രയത്തിനു വിധേയമാക്കിയതായും പറയുന്നു .

2013 ഒക്ടോബറിൽ എം. ജി. രാജമാണിക്കം കേരള ഹൈക്കോടതിക്ക് സംസ്ഥാനത്തെ നാല് ജില്ലകൾ ഹാരിസൺ കൈവശം വച്ചിട്ടുള്ള
ഭൂമി സംബന്ധിച്ച റിപ്പോർട്ട് കൈമാറി .എത്രമാത്രം നിയമ പ്രശ്ങ്ങൾ ഉള്ള ഭൂമിയിൽ നിന്നാണ് യാതൊരനുമതിയുമില്ലാതെ ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിലെ സർക്കാർ ഭൂമിയിൽ നിന്നും ഹാരിസൺ മരമുറിച്ചത് വനം വകുപ്പ് അനുവദിച്ചതിന്റെ പതിന്മടങ്ങു മരം മുറിച്ചു കടത്തിയതായാണ് വിവരം .

You might also like

-