യു.എ.ഇ സന്ദര്‍ശനത്തില്‍ മഹിളാ മോര്‍ച്ചാനേതാവ് കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി

2019 നവംബറില്‍ യുഎഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ വി മുരളീധരടനക്കമ‌ുള്ള സംഘം പങ്കെടുത്തിരുന്നു. ഇതില്‍ സ്മിത മോനോന്‍ എന്ന സ്ത്രീയും ഉള്‍പ്പെടുന്നു. എറണാ‌കുളത്തെ പിആര്‍ സ്ഥാപനത്തില്‍ മാനേജരായ ഇവര്‍ ഔദ്യോഗിക നയന്ത്ര സംഘത്തിന്‍റെ ഭാഗമല്ലെന്ന് എംബസി നല്‍കിയ വിവരവകാശ രേഖയില്‍ നിന്നും വ്യക്തമാണ്.

0

തിരുവനതപുരം :കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയതായി പ്രധാനമന്ത്രിക്ക് പരാതി.ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ യു.എ.ഇ സന്ദര്‍ശിച്ച സംഘത്തില്‍ എറണാകുളത്തെ പിആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. മഹിളാ മോര്‍ച്ചാ നേതാവാണ് മന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്ന സ്‌മിത മേനോന്‍.ഇവര്‍ ഔദ്യോഗിക സംഘത്തിനൊപ്പം ഏങ്ങനെ കടന്ന് കൂടിയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ വി. മുരളീധരന്‍ ഒഴിഞ്ഞ് മാറി. പരാതി വിശദമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

2019 നവംബറില്‍ യുഎഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ വി മുരളീധരടനക്കമ‌ുള്ള സംഘം പങ്കെടുത്തിരുന്നു. ഇതില്‍ സ്മിത മോനോന്‍ എന്ന സ്ത്രീയും ഉള്‍പ്പെടുന്നു. എറണാ‌കുളത്തെ പിആര്‍ സ്ഥാപനത്തില്‍ മാനേജരായ ഇവര്‍ ഔദ്യോഗിക നയന്ത്ര സംഘത്തിന്‍റെ ഭാഗമല്ലെന്ന് എംബസി നല്‍കിയ വിവരവകാശ രേഖയില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ ഇവര്‍ ഇങ്ങനെ സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് അന്വേഷിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. മുരളീധരന്‍റെ സഹായത്തോടെയാണ് ഇവര്‍ സമ്മേളനത്തിന്‍റെ ഭാഗമായതെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു . എന്നാല്‍ ആരോപണത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ മുരളീധരന്‍ തയ്യാറായില്ല

You might also like

-