കൊറോണക്ക് മറവിൽ ജപ്തി നടപടിയുംബാങ്ക് ജീവനക്കാരുടെ ഗുണ്ടായിസവും ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജപ്തി നടപടി ചിത്രീകരിക്കാൻ ശ്രമിച്ച മധ്യപ്രവർത്തകനെ ബാങ്ക് ജീവനക്കാർ കൈയേറ്റം ചെയ്തു

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പാറത്തോട് പുല്ലുകണ്ടത്താണ് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ജപ്തി നടപടി അരങ്ങേറിയത് വീട്ടുടമസ്ഥൻ ഇല്ലാതിരിക്ക് വീട് സീൽച്ചയ്ത് വസ്സുലാക്കാൻ ശ്രമിച്ചത്

0

ഇടുക്കി: ലോകമെമ്പാടും കൊറോണ രോഗഭീതിയിൽ വീട് വിട്ടു പുറത്തിറങ്ങാതെ ഭയ വികലരായി കഴിയുന്നതിനിടയിലാണ് സർഫാസി നിയമം ദുർവിനിയാഗം ചെയ്ത് ജപ്തിനടപടികളുമായി ഇടുക്കി ജില്ലാ സഹകരണബാങ്ക് രംഗത്തെത്തിയിട്ടുള്ളത് . കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പാറത്തോട് പുല്ലുകണ്ടത്താണ് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ജപ്തി നടപടി അരങ്ങേറിയത് വീട്ടുടമസ്ഥൻ
ഇല്ലാതിരിക്ക് വീട് സീൽച്ചയ്ത് വസ്സുലാക്കാൻ ശ്രമിച്ചത്
ആളില്ലാത്ത വീട്ടിന്റെ കതകുകൾ കുത്തി തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസികൾ മോഷ്ടാക്കളെന്നു തെറ്റുധരിച്ചു ഓടിക്കൂടി അപ്പോഴാണ് വീട്ടിൽ അതിക്രമിച്ചു കയറിയിരിക്കുന്നു ജപ്തിനടപടികളുമായി എത്തിയ ബാങ്ക് ജീവനക്കാരെന്ന് മനസിലാവുന്നത് പത്തോളം ബാങ്ക് ജീവനക്കാരും വെള്ളത്തൂവൽ
സബ് ഇൻസ്‌പെക്ടറുടെ നേതൃത്തത്തിലുള്ള പോലീസ് സംഘവുമാണ് ജപ്തിക്കായി എത്തിയിരുന്നത് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു പ്രദേശത്തെ ജനപ്രതിനിധികളും രംഗത്തെത്തി

പ്രളയത്തിൽ മുഴുവൻ കൃഷിയും നഷ്ടമായി നട്ട തിരിയുന്ന കർഷകന്റെ ഭൂമിയും വീടും നിലവിലെ സഹചര്യത്തിൽ ജപ്തിചെയ്യരുതെന്ന്‌ ജനപ്രതിനിധികൾ ബാങ്ക് അധികൃതരെ അറിയിച്ചുവെങ്കിലും ബാങ്ക് ജീവനക്കർ സമ്മതിച്ചില്ല തുടർന്ന് ബാങ്ക് ജീവനക്കാരും ജനപ്രതിനിധികളുംതമ്മിൽ തർക്കം രൂക്ഷമായി ഇത് ചിത്രീകരിക്കാൻ ശ്രമിച്ച കേരളവിഷൻ റിപ്പോർട്ടറെ ബാങ്ക് ജിവനക്കാർ കൈയേറ്റം ചെയ്തു ക്യാമറ തട്ടിത്തെറിപ്പിച്ചു ബാങ്ക് ജീവനക്കാർ ക്യാമറ പിടിച്ചുവാങ്ങി ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചു ക്യാമറക്ക് കേടുപാടുകളും വരുത്തിയിട്ടുണ്ട് .കമ്പളികണ്ടം ബ്രേക് മാനേജർ എം സി ബീനയുടെ നേതൃത്തത്തിലുള്ള സംഘമാണ് ജപ്തിനടപടികളുമായി എത്തിയത്

പാറത്തോട്പു ല്ലുകണ്ടം ഗണപതി പ്ലാക്കല്‍ സണ്ണി മാത്യുവിന്റെ കിടപ്പാടവും കൃഷി ഭൂമിയും സർഫേസി നിയപ്രകാരം പിടിച്ചടക്കാണ് ജപ്തി നടപടികളുമായി ജില്ലാ ബാങ്കിന്റെ കമ്പിളികണ്ടം ബാങ്ക്ശാഖാ അധികൃതർ പോലീസുമായി രംഗത്തെത്തിയത് കര്‍ഷകനായ സണ്ണി മാത്യു 15 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും വായ്‌പ്പാ എടുത്തിരുന്നത് പലിശ ഉൾപ്പെടെ ഏകദേശം പത്തൊൻപതു ലക്ഷം തിരിച്ചടക്കണമെന്നാവശ്യ പേട്ടയിരുന്നു ബാങ്ക് നടപടി . സണ്ണി മാത്യു വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ബാങ്ക് അധികൃതര്‍ ജപ്തിക്കെത്തിയത് “പണം അടച്ചില്ലങ്കിൽ വീട് തുറന്നു വീട്ടിൽ ബാങ്ക് ജീവനക്കാർ കൊണ്ടുവന്ന രണ്ടു കാവൽക്കാരെ വീടിനുള്ളിൽ താമസിപ്പിക്കുമെന്ന് ജനപ്രതിനിധികളെ അറിയിച്ചു .രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വാക്കേറ്റവും സംഘർഷത്തിന് വാക്കേറ്റത്തിന് ഒടുവിൽ നാട്ടുകാർ പിരിവിട്ടു ഇരുപത്തയ്യായിരം രൂപ സമാഹരിച്ചു ബാങ്ക് അധികൃതരെ ഏല്പിച്ചു . മാർച്ച് 21 ന് മുൻപ് മുഴുവൻ തുകയും അടച്ചില്ലങ്കിൽ ഉടമസ്ഥന്റെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടു കെട്ടുമെന്ന് ബാങ്ക് ജീവനക്കാർ ജനപ്രതിനിധികൾക്ക് താക്കിത് നൽകിയ ശേഷമാണ് കർഷകന്റെ വീട്ടിൽ നിന്നും മടങ്ങിയത്
ലോകമെമ്പാടും കൊറോണ രോഗഭീതിയിൽ കഴിയുമ്പോൾ സര്‍ഫാസി നിയമത്തിന്റെ മറവില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന ജപ്തി നടപടികളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കൊന്നത്തടി ഗ്രാമപഞ്ചായത് മുന്‍ പ്രസിഡന്റ്‌മോഹനന്‍ നായര്‍ , അടിമാലി ബ്ലോക്ക് പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ പ്രസാദ് , യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനീഷ് അഗസ്റ്റിന് ബിജു വള്ളോൻപുരയിടം എം വി മാണി എന്നിവരുടെ നേതൃത്വത്തില്‍ലാണ് ജനങ്ങൾ ബാങ്ക് അധികൃതരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്

You might also like

-