ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കല്യാണ്‍ സിങിനെ ചോദ്യംചെയ്യാന്‍ അനുമതി തേടി സി.ബി.ഐ

രാജസ്ഥാന്‍ ഗവര്‍ണറായുള്ള കാലാവധി അവസാനിച്ചതോടെയാണ് കല്യാണ്‍ സിങിനെ ചോദ്യംചെയ്യാന്‍ സി.ബി.ഐ അനുമതി തേടിയത്.

0

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ. ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ സി.ബി.ഐ അപേക്ഷ നല്‍കി. കല്യാണ്‍ സിങ് മുഖ്യമന്ത്രിയായിരിക്കെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

രാജസ്ഥാന്‍ ഗവര്‍ണറായുള്ള കാലാവധി അവസാനിച്ചതോടെയാണ് കല്യാണ്‍ സിങിനെ ചോദ്യംചെയ്യാന്‍ സി.ബി.ഐ അനുമതി തേടിയത്. ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ വിചാരണയില്‍ നിന്ന് കല്യാണ്‍ സിങിന് ഭരണഘടനാപരമായ പരിരക്ഷ ലഭിച്ചിരുന്നു. ഗവര്‍ണര്‍ കാലാവധി അവസാനിച്ചതോടെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന അദ്ദേഹം നല്‍കുകയുണ്ടായി. അതിനിടെയാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്.

ബാബരി കേസില്‍ 1993ല്‍ കല്യാണ്‍ സിങിനെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്. സി.ബി.ഐയുടെ അപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും.

You might also like

-