ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി B.1.1.28.2 കൂടുതൽ അപകടകാരി

വിദേശത്ത് നിന്ന് എത്തിയവരിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയവരില്‍നിന്നു ശേഖരിച്ച സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ ജീനോം സീക്വന്‍സിങ്ങിലൂടെയാണ് ബി.1.1.28.2 വകഭേദം തിരിച്ചറിഞ്ഞത്

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയവരില്‍നിന്നു ശേഖരിച്ച സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ ജീനോം സീക്വന്‍സിങ്ങിലൂടെയാണ് ബി.1.1.28.2 വകഭേദം തിരിച്ചറിഞ്ഞത്.

ഇന്ത്യയില്‍ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റ വകഭേദത്തിനു സമാനമാണിതെന്നും ആല്‍ഫ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിനുകള്‍ ഈ വകഭേദത്തെ എത്രത്തോളം പ്രതിരോധിക്കും എന്നതില്‍ ഇനി പഠനം നടത്തേണ്ടതുണ്ട്. ഈ വകഭേദം ശരീരഭാരം കുറയ്ക്കുകയും ശ്വാസനാളത്തിലും ശ്വാസകോശ അറകളിലും രൂക്ഷമായ തകരാറുകള്‍ക്കു ഇടയാക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

You might also like

-