കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരായ അക്രമികളും തമ്മിൽ വെടിവെപ്പ്

താലിബാൻ ആണോ അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല.ആയുധങ്ങളുമായി നൂറുകണക്കിന് താലിബാൻ ഭീകരരാണ് വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നത്

0

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരായ അക്രമികളും തമ്മിലുള്ള വെടിവയ്പ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാൾ അഫ്ഗാൻ സ്വദേശിയാണെന്നാണ് റിപ്പോർട്ട്. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. താലിബാൻ ആണോ അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല.ആയുധങ്ങളുമായി നൂറുകണക്കിന് താലിബാൻ ഭീകരരാണ് വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നത്.രാജ്യം വിടാനായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരിക്കണക്കിന് അഫ്ഗാൻകാരാണ് വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജ്യം വിടാൻ എത്തുന്നവരുടെ തിക്കിലും തിരക്കിലും പെട്ട് വിമാനത്താവളത്തിന് സമീപം ഏഴുപേർ മരിച്ചിരുന്നു. നിലത്തുവീണും മറ്റും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവർ അഫ്ഗാൻ പൗരന്മാരാണ്. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധന മന്ത്രാലയം വ്യക്തമാക്കി.താലിബാന്റെ കൊടുംക്രൂരതകൾ ഭയന്ന് ജനങ്ങൾ രാജ്യം വിടാൻ തുടങ്ങിയതോടെയാണ് അഫ്ഗാൻ ചരിത്രത്തിലുണ്ടാവാത്ത തരത്തിലുള്ള വലിയ പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുന്നത്. വിമാനത്താവളത്തിലേക്ക് വരുന്നവരെ താലിബാൻ തീവ്രവാദികൾ ബലപ്രയോഗത്തിലൂടെ തടയുന്നുണ്ട്. സ്ത്രീകളും കുട്ടികളും വൃദ്ധൻമാരുമുൾപ്പടെയുള്ളവരെ അതിക്രൂരമായി മർദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും അതൊന്നും വകവയ്ക്കാതെയാണ് അഫ്ഗാനികൾ വിമാനത്താവളത്തിലേക്ക് എത്തുന്നത്

You might also like

-