ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ ‘അമ്മ’യും തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർന്നു.

മുൻ നിശ്ചയിച്ച പ്രകാരം ഡിസംബർ 7-നു അബുദാബിയിൽ വെച്ച് തന്നെ 'അമ്മ'യുടെ താരനിശ നടക്കും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

0

കൊച്ചി: വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ ‘അമ്മ’യും തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർന്നു. മുൻ നിശ്ചയിച്ച പ്രകാരം ഡിസംബർ 7-നു അബുദാബിയിൽ വെച്ച് തന്നെ ‘അമ്മ’യുടെ താരനിശ നടക്കും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

നവകേരള നിർമാണ ഫണ്ട്‌ കണ്ടെത്തുന്നതിന് വേണ്ടിയാണ് താരനിശ നടത്തുന്നത്. കൂടാതെ 2019 മാർച്ച്‌ അവസാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേർന്ന് കേരളത്തിൽ താരനിശ നടത്തും.

പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പരിപാടിയെ ചൊല്ലിയാണ് ഇരുസംഘടനകൾക്കമുമിടയിൽ ഭിന്നാഭിപ്രായം ഉയര്‍ന്നത്. ഡിസംബർ ഏഴിന് അബുദാബിയിൽ നടത്താൻ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബർ 28 മുതൽ താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ചൊടിപ്പിച്ചത്.

താരങ്ങൾ താരനിശയ്ക്കും അതിന്‍റെ പരിശീലനത്തിനും പോയാൽ ഷൂട്ടിംഗ് ഷെഡ്യൂളുകൾ നീളുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു. വേണ്ടത്ര ചർച്ച നടത്താതെ ‘അമ്മ’യ്ക്ക് അന്തിമതീരുമാനമെടുക്കാനാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ‘അമ്മ’യ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഒത്തുതീർപ്പ് ചർച്ച വേണ്ടി വന്നത്.

You might also like

-