രാജ്യം ഇസ്രോക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി

ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്.

0

രാജ്യം ഇസ്രോക്ക്(ഐ.എസ്.ആര്‍.ഒ) ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൌത്യം വിജയം കാണാത്തതില്‍ നിരാശ വേണ്ട. ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ആത്മവിശ്വാസത്തോടെ മുന്നേറണം.ലക്ഷ്യത്തില്‍ നിന്നും പിന്‍മാറരുതെന്നും മോദി പറഞ്ഞു.
ബഹിരാകാശ ദൌത്യങ്ങളില്‍ രാജ്യത്തിന് അഭിമാനമുണ്ട്. മികച്ച അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

“തിരിച്ചടികളെ അതിജീവിച്ചവരാണ് നമ്മൾ. ഇതൊരു പരാജയമല്ല. ശാസ്ത്രജ്ഞന്മാരെ വിശ്വസിക്കുന്നു. ഐഎസ്ആർഒ ഇന്ത്യക്ക് അഭിമാനമാണ്. ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു പോകരുത്. നമ്മൾ ശക്തമായി തിരികെ വരും. ഞാനും രാജ്യവും നിങ്ങൾക്കൊപ്പമാണ്. തിരിച്ചടികളിൽ തളരരുത്. പരിശ്രമം തുടരണം. വലിയ നേട്ടങ്ങൾ വരാനിരിക്കുന്നു. ഇപ്പോൾ നേടിയ നേട്ടം ചെറുതല്ല. ആത്മവിശ്വാസം കൈവിടരുത്. നിങ്ങൾ രാത്രി ഉറക്കമില്ലാതെ ചെലവഴിച്ചു. നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു. എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് പുലർച്ചെ 1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂറിനടുത്ത് സമയമായിട്ടും ലാൻഡറിൽ നിന്നും സിഗ്നലുകൾ ലഭിച്ചിട്ടില്ല. ഇതെ തുടർന്ന് ശാസ്ത്രലോകം ആശങ്കയിലായി. 2.1 കിമി ഓൾട്ടിട്യൂട് വരെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായിരുന്നു. എന്നാൽ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാൻഡറിൽ നിന്നും ഗ്രൗണ്ട് സ്‌റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു.

നിലവിൽ വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ ഐഎസ്ആർഒ വിശകലനം ചെയ്യുകയാണ്. ചാന്ദ്ര ദൗത്യം വിജയത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ എല്ലാവർക്കും ഐഎസ്ആർഒ നന്ദി അറിയിച്ചു. ലാൻഡറിൽ നിന്നുള്ള സിഗ്‌നൽ നഷ്ടപ്പെട്ടതോടെ ഐഎസ്ആർഒ വിഷയം പരിശേധിച്ചുകൊണ്ടിരിക്കുകയാണ്.

You might also like

-