ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് മയക്കി കിടത്തിയ ശേഷം അമ്മ മകനെ ക‍ഴുത്തുഞെരിച്ച് കൊലപ്പെടുത്തി

0

ഉദയ്പ്പൂരിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രേംലത സുത്തർ എന്ന സ്ത്രീയാണ് മകൻ 21 വയസുള്ള മോഹിത്തിനെ കൊല്ലാൻ ഗുണ്ടാസംഘത്തിന് 1 ലക്ഷത്തിന്‍റെ ക്വട്ടേഷൻ നൽകിയത്. സ്വത്ത് വിൽക്കാൻ തടസം നിന്നതാണ് മകനെ ക്വട്ടേഷൻ നൽകി അമ്മ കൊലപ്പെടുത്താന്‍ കാരണം.

 ഭർത്താവിന്‍റെ മരണത്തെത്തുടർന്ന് കുടുംബ വകയായ 4 ഏക്കർ ഭൂമി വിൽക്കാൻ പ്രേംലത ശ്രമം നടത്തുന്നതറിഞ്ഞ മോഹിത് നിരന്തരം വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. മകൻ ജീവിച്ചിരുന്നാൽ ഭൂമി വിൽപ്പന നടക്കില്ലെന്ന് മനസ്സിലാക്കിയ പ്രേംലത മരുമകൻ കിശൻ സുത്തറുമായി ചേർന്ന് കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നു.

കിശൻ സുത്തർ ഗണപത് സിംഗ് എന്ന ഗുണ്ടാനേതാവിനെ ഇതിനായി ചുമതലപ്പെടുത്തി.മോഹിത് സ്ഥിരമായി ഭക്ഷണം ക‍ഴിക്കാറെത്താറുള്ള വ‍ഴിയോര ഭക്ഷണശാലയുടെ ഉടമ കൂടിയായിരുന്നു ഗുണ്ടാ നേതാവായ ഗണപത്.

ഭക്ഷണത്തിൽ അമിത അളവിൽ ഉറക്കഗുളിക ചേർത്ത ശേഷം മയക്കി കിടത്തിയ മോഹിതിനെ ക‍ഴുത്തിൽ തുണിമുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

സമീപത്ത് സ്ഥാപിച്ചിരുന്ന സിസി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.ഗണപതിന്‍റെ മൊ‍ഴിയുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ പിടികൂടുകയായിരുന്നു.

You might also like

-